ന്യൂയോർക്: യു.എസിലെ കോവിഡ് വ്യാപന കേന്ദ്രമായ ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്ക് രോഗബാധ സ്ഥിരീകര ിച്ചു. യു.എസിൽ ഇതാദ്യമായാണ് വളർത്തുമൃഗങ്ങളിൽ കോവിഡ് കണ്ടെത്തുന്നത്.
രണ്ടുപൂച്ചകൾക്കും ചെറിയ ലക്ഷണങ ്ങൾ മാത്രമേയുള്ളൂവെന്നും ഉടൻ സുഖംപ്രാപിക്കുമെന്ന് കരുതുന്നതായും കാർഷിക വകുപ്പ് അറിയിച്ചു. പൂച്ചകളുടെ ഉടമസ്ഥൻ കോവിഡ് പോസിറ്റീവായിരുന്നു. ആ വീട്ടിലെ മറ്റ് അംഗങ്ങൾക്കാർക്കും കോവിഡില്ല. വീട്ടിലുള്ള മറ്റൊരു പൂച്ചക്കും രോഗലക്ഷണങ്ങളില്ല.
കോവിഡ് സ്ഥിരീകരിച്ചവർ വളർത്തുമൃഗങ്ങളിൽ നിന്ന് അകലംപാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ ഏഴ് മൃഗങ്ങൾക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ഇവിടത്തെ മലയൻ കടുവക്ക് കോവിഡ് ബാധിച്ചിരുന്നു. മൃഗശാല ജീവനക്കാരിൽ നിന്നാണ് രോഗം പടർന്നതെന്ന് കരുതുന്നു. മൃഗങ്ങളുടെ മൂക്ക്,തൊണ്ട, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് സ്രവം ശേഖരിച്ചാണ് ലാബുകളിലേക്ക് പരിശോധനക്കയക്കുന്നത്. ന്യൂയോർക്കിൽ 15000ത്തിലേറെ ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.