അറ്റ്ലാൻറ: വിശ്വസുന്ദരി മത്സരത്തിൽ കിരീടണമണിഞ്ഞ് മിസ് സൗത്ത് ആഫ്രിക്ക സോസിബിനി തുൻസി. സൗത്ത് ആഫ്രിക്കയിലെ സോളോയിൽ നിന്നുള്ള 26 കാരിയായ തുൻസി ജെൻഡർ ആക്റ്റിവിസ്റ്റാണ്. ജോർജിയയിലെ അറ്റ്ലാൻറയിൽ വെച്ച് നടന്ന മത്സരത്തിൽ 2018 ലെ വിശ്വസുന്ദരി കാട്രിയോന ഗേ തുൻസിക്ക് കിരീടമണിയിച്ചു.
മിസ് സൗത്ത് ആഫ്രിക്കയായ തുൻസി പ്യൂർടോ റികോയിൽ നിന്നുള്ള മാഡിസൺ ആേൻറഴ്സണിനെ പിന്നിലാക്കിയാണ് വിശ്വസുന്ദരി കിരീടം നേടിയത്. ലിംഗസമത്വത്തിനും ജെൻഡറിെൻറ പേരിലുള്ള അതിക്രമങ്ങൾക്കുമെതിരെ സോസിബിനി തുൻസി സോഷ്യൽ മീഡയയിലൂടെ വൻ പ്രചാരണം നടത്തിയിരുന്നു. നേതൃത്വമാണ് ഏറ്റവും ശക്തിയേറിയ കാര്യമെന്ന സന്ദേശം ഇന്നത്തെ പെൺകുട്ടികൾക്ക് പകർന്ന് നൽകിയ വിശ്വസുന്ദരിക്ക് ആശംസകൾ നേരുന്നുവെന്ന് ഓഫ്ര വിൻഫി ട്വീറ്റ് ചെയ്തു.
90 പേരാണ് വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുത്തത്. മെക്സികോ, കൊളംബിയ, പ്യൂർടോ റികോ, തായ്ലാൻറ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഞ്ചുപേരാണ് അവസാന റൗണ്ടിൽ എത്തിയത്. ഇന്ത്യയുെട വർതിക സിങ്ങിന് അവസാന 10 മത്സരാർഥികളിൽ ഇടംപിടിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.