മെലാനിയയുടെ  മാതാപിതാക്കൾക്ക് യു.എസ് പൗരത്വം

ന്യൂയോർക്: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിെൻറ മാതാപിതാക്കൾക്ക് യു.എസ് പൗരത്വം. സ്ലൊവേനിയൻ പൗരന്മാരായ വിക്ടറും (74) അമാലിജ നാസും (73) കുടുംബബന്ധം വഴിയുള്ള (ചെയിൻ മൈഗ്രേഷൻ) കുടിയേറ്റത്തിലൂടെയാണ് യു.എസ് പൗരന്മാരായത്. ന്യൂയോർക് സിറ്റിയിലെ ഫെഡറൽ എമിഗ്രേഷൻ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവർക്കും പൗരത്വം ലഭിച്ചത്.

മെലാനിയയുടെ സ്പോൺസർഷിപ് വഴി ലഭിച്ച ഗ്രീൻകാർഡ് വഴിയാണ് ഇരുവരും യു.എസിൽ കഴിഞ്ഞത്. ഗ്രീൻകാർഡ് ലഭിച്ചുകഴിഞ്ഞശേഷം ചെയിൻ മൈഗ്രേഷന് അപേക്ഷിക്കുകയായിരുന്നു. ഇത്തരം കുടിയേറ്റപദ്ധതിക്കെതിരാണ് ട്രംപ്. ‘‘ഒരു കൂട്ടർ യു.എസിലേക്ക് വന്ന് ഇവിടത്തെ പൗരത്വം സ്വീകരിക്കുന്നു. കുറച്ചുകാലം കഴിഞ്ഞ് കുടുംബക്കാരെയും അമേരിക്കൻ പൗരന്മാരാക്കുന്നു. നീതീകരിക്കാനാവാത്ത  നിയമവിരുദ്ധമായ പദ്ധതിയാണിത്’’ ചെയിൻ മൈഗ്രേഷനെക്കുറിച്ച് ഇതായിരുന്നു ട്രംപിെൻറ ട്വീറ്റ്. മോഡലായിരുന്ന മെലാനിയ 2001ലാണ് യു.എസിലെത്തിയത്. 2006ൽ യു.എസ് പൗരത്വം ലഭിച്ചു.

Tags:    
News Summary - Meet the parents: who are Trump's in-laws, Viktor and Amalija Knavs?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.