വാഷിങ്ടൺ: ഇംപീച്ച്മെൻറ് നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രം പിന് നേരത്തേ മുന്നറിയിപ്പു നൽകിയതായി മുൻ വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെ ല്ലി. തെൻറ ഉപദേശം സ്വീകരിക്കാത്തതുകൊണ്ടാണ് അദ്ദേഹമിപ്പോൾ ഇംപീച്ച്മെൻറ് നേരിടേണ്ടിവന്നതെന്നും കെല്ലി ചൂണ്ടിക്കാട്ടി. എന്നാൽ, കെല്ലിയുടെ അവകാശവാദം ട്രംപ് തള്ളി.
കെല്ലി ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കിൽ ആ നിമിഷം വൈറ്റ്ഹൗസിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുമായിരുന്നുവെന്നുമാണ് ട്രംപ് തുറന്നടിച്ചത്. ട്രംപിെൻറ വാക്കുകൾ ശരിവെച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയും രംഗത്തുവന്നു.
കെല്ലിയുടെ കൂടെ ജോലി ചെയ്തിട്ടുണ്ടെന്നും മഹാനായ പ്രസിഡൻറിനെ കൈകാര്യം ചെയ്യാൻ തക്ക കഴിവൊന്നും അദ്ദേഹത്തിനില്ലെന്നും സ്റ്റെഫാനി ഗ്രിഷം പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ട്രംപിനോട് പ്രതിഷേധിച്ച് കെല്ലി ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽനിന്ന് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.