വെല്ലിങ്ടൺ: ന്യൂസിലൻഡിൽ ലേബർ പാർട്ടി നേതാവ് ജസീന്ത ആഡേൺ (37) പ്രധാനമന്ത്രിയാകും. തെരഞ്ഞെടുപ്പ് നടന്ന് ഒരു മാസത്തിനുശേഷമാണ് ഇതുസംബന്ധിച്ച് അറിയിപ്പുവരുന്നത്. സെപ്റ്റംബറിൽ നടന്ന വോെട്ടടുപ്പിൽ 45 സീറ്റാണ് ജസീന്തയുടെ ലേബർ പാർട്ടിക്ക് ലഭിച്ചത്. അതേസമയം, ഭരണകക്ഷിയായ നാഷനൽ പാർട്ടിക്ക് 46 ശതമാനം വോട്ട് (58 സീറ്റ്) ലഭിച്ചിരുന്നുവെങ്കിലും ഒമ്പതു സീറ്റ് നേടിയ ഫസ്റ്റ് പാർട്ടി ലേബർപാർട്ടിക്കു പിന്തുണ നൽകാൻ തീരുമാനിച്ചതോടെയാണ് ന്യൂസിലൻഡ് രാഷ്്ട്രീയത്തിൽ വഴിത്തിരിവുണ്ടായത്.
തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഫസ്റ്റ് പാർട്ടി നേതാവ് വിൻസ്റ്റൺ പീറ്റേഴ്സ് തീരുമാനിക്കുന്നതുപോലെയാവും കാര്യങ്ങളെന്ന് നേരത്തേ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ആരെ പിന്തുണക്കുമെന്നത് പീറ്റേഴ്സ് വ്യക്തമാക്കിയതുമില്ല. വ്യാഴാഴ്ചയാണ് ലേബർപാർട്ടിയുമായി സഖ്യമുണ്ടാക്കിയതായി അറിയിച്ചത്.മുൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡ് ജസീന്തയെ അഭിനന്ദിച്ചു. 120 അംഗ പാർലമെൻറിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സർക്കാർ രൂപവത്കരിക്കാൻ 61 സീറ്റാണ് വേണ്ടത്.
ഫസ്റ്റ് പാർട്ടിയുടെ നാല് എം.പിമാർക്ക് കാബിനറ്റ് പദവി ലഭിക്കും. കൂടുതൽ വിവരങ്ങൾ അടുത്താഴ്ച പുറത്തുവിടുമെന്നും പാർട്ടിവക്താവ് അറിയിച്ചു. പീറ്റേഴ്സിന് ഉപപ്രധാനമന്ത്രിസ്ഥാനം വാഗ്ദാനം നൽകിയതായി ജസീന്ത പറഞ്ഞു. അതിനിടെ, എട്ടു സീറ്റുകൾ ലഭിച്ച ഗ്രീൻ പാർട്ടിയുടെ പിന്തുണയും ലേബർ പാർട്ടിക്കാണെന്ന് റിപ്പോർട്ടുണ്ട്. മൂന്ന് എം.പിമാർക്ക് കാബിനറ്റ് പദവി നൽകുമെന്ന് അറിയിച്ച സാഹചര്യത്തിൽ പിന്തുണ നൽകുന്ന കാര്യത്തിൽ ഗ്രീൻപാർട്ടി യോഗം ചേരാനിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.