വാഷിങ്ടൺ: വീട്ടുജോലികൾ ചെയ്യാൻ വിദ്യാർഥികളെ ഉപയോഗിക്കുന്നതായി യു.എസിലെ ഇന്ത്യൻ വംശജനായ അധ്യാപകനെതിരെ ആരോപണം. ദീർഘകാലമായി മിസോരി-കാൻസസ് സർവകലാശാലയിൽ ഫാർമസി അധ്യാപനായ ആഷിം മിത്രക്കെതിരായ വാർത്ത അമേരിക്കൻ പത്രമാണ് പുറത്തുവിട്ടത്.
കഴിഞ്ഞ 24 വർഷത്തെ അധ്യാപകജീവിതത്തിൽ വിദ്യാർഥികളെ വ്യക്തിപരമായ േജാലികൾക്ക് മിത്ര ഉപയോഗിച്ചതായി പത്രം ആരോപിക്കുന്നു. വീടിെൻറ മുറ്റം വൃത്തിയാക്കൽ, പട്ടിയെ പരിപാലിക്കൽ, ചെടികൾ നനക്കൽ എന്നീ ജോലികളാണ് വിദ്യാർഥികളെക്കൊണ്ട് ചെയ്യിക്കുന്നത്.
ആഴ്ചകളോളം മിത്രയും കുടുംബവും വീട്ടിൽനിന്ന് വിട്ടുനിൽക്കുേമ്പാൾ ഇക്കാര്യങ്ങൾ വിദ്യാർഥികളെ നിർബന്ധിച്ച് ഏൽപിക്കുകയാണ് പതിവെന്നും പറയുന്നു. ഇന്ത്യക്കാരനായ മുൻ വിദ്യാർഥിയെ ഉദ്ധരിച്ചാണ് പത്രം വാർത്ത പുറത്തുവിട്ടത്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് അധ്യാപകൻ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.