ഹൂസ്റ്റൺ: യു.എസിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് റെക്കേ ാർഡ് തുകക്ക് ജാമ്യം. 464 മില്യൺ യു.എസ് ഡോളറിെൻറ തട്ടിപ്പ് നടത്തിയ ആൾക്ക് ഏഴ് മില്യൺ യു.എസ് ഡോളർ ബോണ ്ടിലാണ് ജാമ്യം അനുവദിച്ചത്.
പത്മശ്രീ അവാർഡ് ജേതാവുകൂടിയായ ഡോക്ടർ രാജേന്ദ്ര ബോത്ര(77)യാണ് വൻ തട്ടിപ്പ് നടത്തിയത്. രാേജന്ദ്ര ബോത്രയെ കൂടാതെ പ്രതികളിൽ അഞ്ചുപേർ കൂടി ജയിലിലാണ്. ഒാപിയം അടങ്ങിയ വേദനസംഹാരികൾ അനധികൃതമായി രോഗികൾക്ക് ശിപാർശ ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തുെവന്നതാണ് കുറ്റം. രോഗികളെ മയക്കുമരുന്നിന് അടിമയാക്കുകയും അതുവഴി സർക്കാറിെൻറ ആരോഗ്യ പദ്ധതികളെ തകർക്കുകയും ചെയ്തതുവെന്നും ഇത് രാഷ്ട്രത്തിന് വൻ നഷ്ടമുണ്ടാക്കിയെന്നും കോടതി കെണ്ടത്തിയിരുന്നു.
കഴിഞ്ഞമാസമാണ് ബോത്രയെ ജയിലിലടച്ചത്. ഡോക്ടർക്ക് ജാമ്യം നൽകിയാൽ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ബോത്രയുെട ഭാര്യയുടെയും മകളുടെയും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ നിരവധി സർക്കാർ/ സർക്കാറേതര പദ്ധതികളിൽ ഭാഗഭാക്കാണ് ബോത്ര. എച്ച്.െഎ.വി ബോധവത്കരണ പരിപാടികൾ, പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ തുടങ്ങിയ പദ്ധതികൾക്കായി എല്ലാ വർഷവും എട്ടാഴ്ച അദ്ദേഹം ഇന്ത്യയിൽ തങ്ങാറുണ്ട്.
ബോത്രക്ക് ഏകദേശം 35 മില്യൺ യു.എസ് ഡോളറിെൻറ സ്വത്തുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിവിധയിടങ്ങളിൽ വാങ്ങിയ സ്വത്തുക്കൾ അഴിമതിയിലൂടെ നേടിയെടുത്തതാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.