?????? ?????????

യു.എസിൽ ഇന്ത്യൻ വിദ്യാർഥിനിയുടെ കൊല: പിന്നിൽ പ്രതിയുടെ വൈരാഗ്യം

വാഷിങ്ടൺ: ഷികാഗോയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയെ കൊലപ്പെടുത്തിയതിനു പിന് നിൽ പ്രതിയുടെ വൈരാഗ്യമെന്ന് പ്രോസിക്യൂട്ടർമാർ. സംഭവത്തിൽ അറസ്റ്റിലായ പ്രതി ഡൊ ണാൾഡ് തേർമാന് നിരവധി തവണ സംസാരിക്കാനും ഫോൺവഴി ബന്ധപ്പെടുത്താനും ശ്രമിച്ചെങ് കിലും പെൺകുട്ടി നിരസിക്കുകയായിരുന്നു.

ഇതിൽ വൈരാഗ്യം തോന്നിയാണ് കൊലപാതകത്തിന് മുതിർന്നത്. തേർമാൻ കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞിരുന്നു. ഇലനോയ് സർവകലാശാലയിലെ രണ്ടാംവർഷ ഓണേഴ്സ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട റൂത്ത് ജോർജ്. ഹൈദരാബാദ് സ്വദേശിയാണിവർ. ശ്വാസംമുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

കൊലപാതകം നടന്ന ദിവസവും കാമ്പസിൽവെച്ച് തേർമാൻ പെൺകുട്ടിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. അവഗണിച്ചപ്പോഴാണ് പിന്തുടർന്ന് കൊലപ്പെടുത്തിയത്. ഇതിെൻറ ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിരുന്നു. ജാമ്യം നൽകാതെ പ്രതിയെ കസ്റ്റഡിയിൽവെക്കാനാണ് ഷികാഗോ കോടതി ജഡ്ജി ഉത്തരവിട്ടത്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയത്. കുറ്റം തെളിഞ്ഞാൽ ക്രിമിനൽ പശ്ചാത്തലമുള്ള ജീവപര്യന്തം തടവുവരെ ലഭിക്കും.

മറ്റൊരു പെൺകുട്ടിയും ഇതേപോലെ കൊല്ലപ്പെടരുതെന്ന് ആഗ്രഹിക്കുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. 30 വർഷം മുമ്പാണ് ഇവർ യു.എസിലേക്ക് കുടിയേറിയത്. സൈകോ തെറാപ്പിസ്റ്റ് ആവുകയായിരുന്നു അവളുടെ ലക്ഷ്യമെന്ന് മാതാപിതാക്കൾ പറഞ്ഞു.

Tags:    
News Summary - Indian-American Student Was Choked Before Being Sexually Assaulted for Ignoring Accused's Catcalls-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.