വാഷിങ്ടൺ: പ്രസിഡൻറ് ഡോണൾഡ് ട്രംപ് വംശീയമായി അധിക്ഷേപിച്ചവർക്ക് പിന്തുണയ ുമായി യു.എസിലെ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും രംഗത്ത്. ഡെമോക്രാറ്റിക ് വനിത പ്രതിനിധികൾക്കുനേരെ നടത്തിയ വംശീയ ട്വീറ്റിനുശേഷം നോർത്ത് കരോലൈനയില െ ഗ്രീൻവില്ലിൽ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലും ട്രംപ് നിലപാട് ആവർത്തിച്ചിരുന്നു.
30 വർഷംമുമ്പ് എട്ടാംവയസ്സിൽ സോമാലിയയിൽനിന്ന് യു.എസിലെത്തിയ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിനെ കേന്ദ്രീകരിച്ചായിരുന്നു ട്രംപിെൻറ ആക്രമണം. അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കൂ എന്ന് ആേക്രാശിച്ചായിരുന്നു ട്രംപിെൻറ പ്രചാരണം.
‘‘നിങ്ങൾക്ക് വാക്കുകൾകൊണ്ട് എനിക്കുനേരെ വെടിയുണ്ട ഉതിർക്കാം, നിങ്ങളുടെ കണ്ണുകൾകൊണ്ട് എന്നെ മുറിവേൽപിക്കാം, നിങ്ങളുടെ വിദ്വേഷംകൊണ്ട് എന്നെ കൊല്ലാം, എന്നാൽ കാറ്റിനെപോലെ ഞാൻ ഉയിർത്തെഴുന്നേൽക്കും’’ എന്ന, പൗരാവകാശ പ്രവർത്തക മായ അനഗെലുവിെൻറ കവിത ട്വിറ്ററിൽ പങ്കുവെച്ചാണ് ഇൽഹാൻ ട്രംപിെൻറ ആക്രമണത്തെ നേരിട്ടത്. ഇൽഹാൻ ഉമറിനൊപ്പം എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
ഡെമോക്രാറ്റിക് സെനറ്റർമാരായ ബേണീ സാൻഡേഴ്സ്, കമല ഹാരിസ്, എലിസബത്ത് വാറൻ എന്നിവർ ഇൽഹാന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ട്രംപിനെ പുറത്താക്കാൻ സമയമായെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. യു.എസിലെ ജൂത മതവിഭാഗങ്ങളും പിന്തുണയുമായെത്തി.
ലോകം ഇൽഹാനൊപ്പം നിൽക്കണെമന്ന് ബ്രിട്ടീഷ് അവതാരകനും കമൻഡേറ്ററുമായ പോൾ മാസൻ ആഹ്വാനം ചെയ്തു. ട്രംപിെൻറ വർണവെറിയെ എതിർത്ത് കഴിഞ്ഞദിവസം യു.എസ് പ്രതിനിധിസഭ പ്രമേയം പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.