ഹോണോലുലു: ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടാവുമെന്ന സന്ദേശം പ്രചരിച്ചതോടെ ശനിയാഴ്ച കുറച്ച് സമയത്തേക്ക് അമേരിക്കൻ സംസ്ഥാനമായ ഹവായ് മുൾമുനയിലായി. ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടാവുമെന്നും ജനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നുമായിരുന്നു മൊബൈൽ സന്ദേശം. തെറ്റായ വിവരമല്ല ഇതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, അൽപ്പസമയത്തിനകം തന്നെ സന്ദേശത്തിൽ വ്യക്തതയുമായി ഹവായ് ഗവർണർ രംഗത്തത്തി. ഒരു ഉദ്യോഗസ്ഥന് സംഭവിച്ച അബദ്ധം മൂലമാണ് സന്ദേശം പ്രചരിച്ചതെന്ന് ഗവർണർ അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഉത്തരകൊറിയൻ മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി പുതിയ സംവിധാനം സ്ഥാപിച്ചിരുന്നു. ഇത് ഉദ്യേഗസ്ഥൻ തെറ്റായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.