വാഷിങ്ടൺ: വെറും രണ്ടു മിനിറ്റുകൊണ്ട് ഇന്ത്യയെകൊണ്ട് ഹാർലി ഡേവിഡ്സൺ മോേട്ടാ ർ സൈക്കിളിന് തീരുവ കുറപ്പിക്കാൻ കഴിഞ്ഞതിലൂടെ ഉഭയകക്ഷി വ്യാപാരം നല്ലരീതിയിൽ നടക്കുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. എന്നാൽ, അമേരിക്കൻ വിസ്കിയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറക്കാത്തതിൽ പ്രതിഷേധവും അറിയിച്ചു. വിസ്കിക്ക് 150 ശതമാനം തീരുവ ചുമത്തുന്നത് വഴി അമേരിക്കക്ക് ലാഭമുണ്ടാകുന്നില്ലെന്നാണ് ട്രംപിെൻറ പരാതി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അമേരിക്കയിൽനിന്നുള്ള ഹാർലി ഡേവിഡ്സൻ ബൈക്കുകളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ 50 ശതമാനം കുറച്ചത്. തീരുവ കൂട്ടിയത് അനീതിയാണെന്നും, യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ബൈക്കുകളുടെ തീരുവ വർധിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതോടെ ഇന്ത്യ പിൻവാങ്ങുകയായിരുന്നു. പരസ്പര പൂരകമായ വ്യാപാര നയത്തെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം എടുത്തിട്ടത്. വെറും രണ്ടു മിനിറ്റ് സംസാരം കൊണ്ടാണ് ഇന്ത്യയെക്കൊണ്ട് തീരുവ കുറപ്പിക്കാൻ സാധിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.