വാഷിംഗ്ടൺ: ഇന്ത്യ- പാകിസ്താൻ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച ്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്ര ധാനമന്ത്രി ഇമ്രാന് ഖാനുമായും ഉടൻ ചര്‍ച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു. ഇരു രാജ്യങ്ങള ും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ചർച്ചകൾ ഇന്ത്യയും പാകിസ്താനുമിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ കുറക്കുമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അടുത്ത ഞായറാഴ്ച ഹൂസ്റ്റണില്‍ നടക്കുന്ന ‘ഹൗഡി മോഡി’ പരിപാടിയില്‍ പങ്കെടുക്കുന്ന ട്രംപ്, വിഷയം മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലി സെക്ഷനിൽ പെങ്കടുക്കുന്ന ഇമ്രാൻ ഖാനുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കും.
നേരത്തെയും പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, കശ്മീർ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു രാജ്യങ്ങളും ആ പ്രശ്നത്തിൽ ഇടപെടേണ്ടെന്ന നിലപാടാണ് ഇന്ത്യ അറിയിച്ചിരുന്നത്. ജി-7 ഉച്ച കോടിക്കിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തവേ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടും വിദേശകാര്യ വക്താക്കൾ വാർത്താ സമ്മേളനങ്ങളിലൂടെയും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.