കാലിഫോർണിയ കാട്ടുതീ: മരണം 25 ആയി

ലോസ്ആഞ്ജലസ്: യു.എസ് സംസ്ഥാനമായ കാലിഫോർണിയയിൽ നാശംവിതച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 25 ആയി. 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും അധികൃതർ ആലോചിക്കുന്നുണ്ട്. 6700 വീടുകളും ബിസിനസ് സ്ഥാപനങ്ങളും തീയിൽ കത്തിച്ചാമ്പലായി.

ഏതാണ്ട് 1,05,000 ഏക്കറിലാണ് തീപിടിച്ചത്. വടക്കൻ കാലിഫോർണിയയിലെ പർവതനഗരമായ പാരഡൈസിൽ ആണ് തീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. സംസ്ഥാനത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ കാട്ടുതീ. 80 കി.മി വേഗത്തിൽ കാറ്റുവീശുന്നതിനാൽ 800 കി.മി അകലെയുള്ള മാലിബുവിലേക്കും തീ പടർന്നു. മാലിബുവിൽനിന്ന് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു.

Tags:    
News Summary - California Camp Fire kills 25-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.