ബ്രസീലിയ: വടക്കു കിഴക്കൻ ബ്രസീലിൽ രണ്ടു ബാങ്കുകൾ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. ആറു കൊള്ളക്കാരും ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെക്കാണ് സംഭവം.
ബ്രസീലിലെ സേറയിൽ മിലാഗ്രസ് സിറ്റിയിലാണ് സംഭവം. ബാങ്ക് കൊള്ളയടിക്കാനെത്തിയവർ ആ ശ്രമത്തിൽ പരാജയെപ്പട്ടു. ഉടൻ പൊലീസ് രംഗത്തെത്തി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് രണ്ടു മിനുട്ട് നീണ്ടു നിന്നു. വെടിവെപ്പിനു ശേഷം പ്രദേശത്തെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.
മരിച്ചവരിൽ കുട്ടിയും നാലുപേരും ഒരു കുടംബത്തിലെ അംഗങ്ങളാണ്. കുടുംബം എയർപോർട്ടിലേക്ക് പോകും വഴിയാണ് ദുരന്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.