ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 12 ശതമാനത്തോളം ഉൽപന്നങ്ങൾക്ക് നൽകിവന്ന സമ്പൂർണ തീരുവ ഇളവ് അമേരിക്ക പിൻവലിക്കുന്നു. ഇന്ത്യയിലെ ചെറുകിട, ഇടത്ത രം വ്യവസായികൾക്ക് അമേരിക്കൻ കയറ്റുമതിയിൽനിന്ന് കിട്ടിക്കൊണ്ടിരുന്ന 25 കോടിയേ ാളം ഡോളറിെൻറ തീരുവ ഇളവ് രണ്ടു മാസത്തിനകം ഇല്ലാതാവും. അഞ്ചു പതിറ്റാണ്ടായി ഇന്ത്യക ്ക് നൽകിവന്ന ജി.എസ്.പിയെന്ന സവിശേഷ വ്യാപാര പരിഗണന (ജനറലൈസ്ഡ് സിസ്റ്റം ഒാഫ് പ് രിഫറൻസസ്) പിൻവലിക്കാനുള്ള നീക്കം അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് വെളിപ്പെടുത്തിയത്. അമേരിക്കൻ കോൺഗ്രസിൽ പാസാക്കുന്ന മുറക്ക് തീരുമാനം നടപ്പാവും.
കാർഷിക, സമുദ്രോൽപന്ന, കൈത്തറി മേഖലകളെയാണ് അമേരിക്കൻ നീക്കം ദോഷകരമായി ബാധിക്കുക. ഹൃദ്രോഗികൾക്കുള്ള സ്റ്റെൻറ് അടക്കം മെഡിക്കൽ ഉപകരണ നിർമാതാക്കളും ക്ഷീരോൽപന്ന കയറ്റുമതിക്കാരുമായ അമേരിക്കൻ വ്യവസായികൾ ഇറക്കുമതി ചെയ്യുന്ന ചില ഉൽപന്നങ്ങൾക്ക് ചോദിച്ച തീരുവ ഇളവ് ഇന്ത്യ നൽകാത്തതിനോടുള്ള പ്രതികരണമാണിത്.
560 കോടി ഡോളറിെൻറ (ഏകദേശം 39,500 കോടി രൂപ) ഉൽപന്നങ്ങൾ നികുതി രഹിതമായി കയറ്റിയയക്കാമായിരുന്ന പദവി നഷ്ടപ്പെടുന്നത് കാര്യമായ ദോഷം ഉണ്ടാക്കാൻ പോകുന്നില്ലെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. എന്നാൽ ചെറുകിട, ഇടത്തരം മേഖലക്ക് ദോഷം ചെയ്യും. മോേട്ടാർ വാഹന ഭാഗങ്ങൾ, വിലകൂടിയ ആഭരണങ്ങൾ, അലങ്കാര കല്ലുകൾ, ഇലക്ട്രിക് കേബിളുകൾ, വയറുകൾ തുടങ്ങിയവയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഉൽപന്നങ്ങൾ.
ലോകവ്യാപാര ഉടമ്പടിക്ക് അനുസൃതമായ നിരക്കുകളാണ് ഇറക്കുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വാണിജ്യ സെക്രട്ടറി അനൂപ് വാധ്വാൻ വിശദീകരിച്ചു. അമേരിക്കയുടെ ഉൽപന്നങ്ങൾക്ക് ന്യായമായ നികുതി നിരക്ക് ഏർപ്പെടുത്തുന്ന വിധം ഇന്ത്യ പാക്കേജ് മുന്നോട്ടുവെച്ചെങ്കിലും അമേരിക്കക്ക് സ്വീകാര്യമായില്ല. ജി.എസ്.പിയുടെ നേട്ടമുണ്ടാക്കുന്ന വികസ്വര രാജ്യങ്ങൾ തത്തുല്യ നിലയിൽ അമേരിക്കക്ക് ഇളവുകൾ അനുവദിക്കണമെന്ന് വ്യവസ്ഥയില്ല.
കാർഷിക, സമുദ്രോൽപന്ന, കൈത്തറി മേഖലകളെയാണ് അമേരിക്കൻ നീക്കം ദോഷകരമായി ബാധിക്കുകയെന്ന് ഇന്ത്യൻ കയറ്റുമതി സംഘടനകളുടെ ഫെഡറേഷൻ ഡയറക്ടർ ജനറൽ അജയ് സഹായ് വിശദീകരിച്ചു. ചൈനയുമായുള്ള വ്യാപാര യുദ്ധത്തിൽ ഇന്ത്യ വലിയ തിരിച്ചടി നേരിടുന്നതിനിടയിലാണ് അമേരിക്കയുടെ പുതിയ പ്രഖ്യാപനം. ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 80 ശതമാനം, തിരിച്ച് ചൈനയിലേക്കുള്ളത് 20 ശതമാനം എന്നിങ്ങനെയാണ് കയറ്റിറക്കുമതിയുടെ ഇപ്പോഴത്തെ സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.