ഫ്ളോറിഡ: ഒര്‍ലാന്‍ഡോയിലെ ഡിസ്നി വേള്‍ഡ് റിസോര്‍ട്ടില്‍ ഒഴിവുദിനengane vannuം ചെലവഴിക്കാനത്തെിയ കുടുംബത്തിലെ രണ്ടു വയസ്സുകാരനെ ചീങ്കണ്ണി പിടിച്ചു. കാണാതായ കുട്ടിക്കു വേണ്ടി വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. ഇവിടുത്തെ തടാകത്തിനടുത്തുള്ള ബീച്ചില്‍ ഉല്ലസിക്കുകയായിരുന്ന കുടുംബത്തില്‍നിന്നാണ് ചീങ്കണ്ണി കുട്ടിയെ കടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പിതാവിന്‍െറ തൊട്ടടുത്ത് വെള്ളത്തില്‍ കളിക്കുകയായിരുന്നു കുട്ടിയെന്നും ഒരു കാല്‍ മാത്രമായിരുന്നു വെള്ളത്തില്‍ എന്നും പറയുന്നു. ചീങ്കണ്ണിയുടെ വായില്‍നിന്ന് കുട്ടിയെ വലിച്ചെടുക്കാനുള്ള പിതാവിന്‍െറ ശ്രമം പരാജയപ്പെട്ടു.
പിന്നീട് ഇയാള്‍ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുകയായിരുന്നു. കുടുംബത്തിന്‍െറ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. ഡിസ്നിയിലെ ഗ്രാന്‍റ് ഫ്ളോറിഡ ഹോട്ടലിലെ സെവന്‍ സീ ലഗൂണില്‍ ആണ് സംഭവം നടന്നത്.
നെബ്രസ്കയില്‍നിന്ന് അവധി ദിനം ചെലവഴിക്കാനത്തെിയ കുടുംബം ജൂണ്‍ 12 മുതല്‍ ഇവിടെ ഉണ്ടായിരുന്നു. തടാകത്തില്‍ നീന്തരുതെന്ന മുന്നറിയിപ്പ് ഇവിടെയുള്ളവര്‍ക്ക് നല്‍കാറുണ്ടെന്നും ചീങ്കണ്ണിയുടെ വലിപ്പത്തെക്കുറിച്ച് അറിയില്ളെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.