ഇറാന്‍െറ ആസ്തികള്‍ യു.എസ് സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ വിധി

വാഷിങ്ടണ്‍: യു.എസ് മരവിപ്പിച്ച 13,000 കോടിയുടെ ആസ്തികള്‍ 1983ല്‍ ബൈറൂത്തില്‍ സ്ഫോടനത്തില്‍ മരിച്ച യു.എസ് സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് യു.എസ് സുപ്രീംകോടതി വിധിച്ചു.  2014ലെ ന്യൂയോര്‍ക് കോടതിയുടെ വിധി ശരിവെച്ചാണ് ബുധനാഴ്ച വിധിയുണ്ടായത്. ഇറാന്‍ കേന്ദ്രബാങ്കാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്.
1983ല്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ 241 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ശിയാ സംഘടനയായ ഹിസ്ബുല്ലക്ക് ഭൗതികസൗകര്യങ്ങള്‍ ചെയ്തുനല്‍കിയിരുന്നത് ഇറാനായിരുന്നുവെന്നാണ് ഇരകള്‍ ആരോപിച്ചത്. 1996ല്‍ സൗദി അറേബ്യയിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സൈനികരുടെ ബന്ധുക്കള്‍ വാദിച്ചു.
മരവിപ്പിച്ച ആസ്തികള്‍ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുന്ന നിയമം 2012ല്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. വിധിയില്‍ സൈനികരുടെ ബന്ധുക്കള്‍ സന്തോഷം പ്രകടിപ്പിച്ചു. വിധിയില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.