വാഷിങ്ടൺ: ഷികാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ബലാ ത്സംഗം ചെയ്തു കൊന്നു. ഹൈദരാബാദ് സ്വദേശിനിയായ 19കാരിയാണ് കൊലപ്പെട്ടത്. പ്രതി ഡൊണ ാൾഡ് തേർമാനെ (26) പൊലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് വിദ് യാർഥിയെ കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കാമ്പസിലെ ഗാരേജിൽ നിർത ്തിയിട്ട സ്വന്തം കാറിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും തെളിഞ്ഞു.
ശനിയാഴ്ചയാണ് മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം യൂനിവേഴ്സിറ്റി പൊലീസിൽ പരാതി നൽകിയത്. ഫോണിലേക്ക് വിളിച്ചെങ്കിലും റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ലെന്നും കുടുംബം അറിയിച്ചു. മൊബൈൽ ട്രാക്കിങ് വഴി പെൺകുട്ടിയുടെ ഫോൺ ഹാൾസ്റ്റഡ് സ്ട്രീറ്റ് പാർക്കിങ് ഗാരേജിൽനിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാമ്പസിലെ ഗാരേജിൽ നിർത്തിയിട്ട കാറിെൻറ പിൻസീറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്ക് യൂനിവേഴ്സിറ്റിയുമായി ബന്ധമില്ല. യൂനിവേഴ്സിറ്റിയിലെ സി.സി ടി.വി ദൃശ്യങ്ങളിൽ പെൺകുട്ടി രാത്രി കാർ എടുക്കുന്നതിനായി ഗാരേജിലേക്ക് നടക്കുേമ്പാൾ ആക്രമി പിന്തുടരുന്നതിെൻറ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
പിന്നീട് അര മണിക്കൂറിനു ശേഷം ഇയാൾ ഹാൾസ്റ്റഡ് സ്ട്രീറ്റ് ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് എഫ്.ബി.ഐയുടെ സഹായത്തോടെ വിവിധ സി.സി ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതിയെ ബ്ലൂ ലൈൻ മെട്രോ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിക്കെതിരെ കൊലക്കുറ്റത്തിനും ബലാത്സംഗത്തിനും കേസെടുത്തു.
വിദ്യാർഥിനിയുടെ കൊലപാതക വാർത്ത െഞട്ടലുണ്ടാക്കിയതായി ഇല്ലിനോയിസ് വാഴ്സിറ്റി ചാൻസലർ മൈക്കൽ ഡി. അമിരിഡിസ് പറഞ്ഞു. മരണത്തിൽ അനുശോചിച്ച് സഹാപാഠികളുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ കാമ്പസിൽ മഞ്ഞ റിബണുകൾ തൂക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.