അക്ര: ഘാനയിലെ പ്രമുഖ സർവകലാശാലയിൽനിന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ ്രതിമ നീക്കംചെയ്തു. ആഫ്രിക്കയിലെ കറുത്തവർഗക്കാരോട് വംശീയവിവേചനം കാണിച്ചുവെ ന്ന പരാതികളെ തുടർന്നാണിത്. രണ്ടുവർഷം മുമ്പ് ഘാനയുടെ തലസ്ഥാനമായ അക്രയിലെ ലെഗോൺ സർവകലാശാലയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആണ് പ്രതിമ അനാവരണം ചെയ്തത്.
ആഗോള സമാധാനത്തിെൻറ ബിംബമായി സ്ഥാപിച്ച പ്രതിമയായിരുന്നു ഇത്. ആഫ്രിക്കയിലെ കറുത്തവർഗക്കാരേക്കാൾ അങ്ങേയറ്റം ശ്രേഷ്ഠരാണ് ഇന്ത്യക്കാരെന്ന ഗാന്ധിയുടെ പരാമർശം ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്നും പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യമുയർന്നു.
നിരവധി ആഫ്രിക്കൻ സർവകലാശാലകളിൽ ഒാൺലൈൻ വഴി പ്രതിഷേധവും നടന്നു. ബുധനാഴ്ച രാത്രിയാണ് പ്രതിമ നീക്കംചെയ്തതെന്ന് റിപ്പോർട്ടുണ്ട്. സർവകലാശാലയുടെ ആഭ്യന്തരകാര്യത്തിൽ പെട്ടതാണിതെന്നു പറഞ്ഞു സംഭവത്തിൽ ഘാന വിദേശകാര്യ മന്ത്രാലയം പ്രതികരിക്കാൻ വിസമ്മതിച്ചു.
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ഗാന്ധിയുടെ പോരാട്ടങ്ങൾ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. 1893 മുതൽ 1915 വരെ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.