സുഡാനിൽ മുൻ സർക്കാറിെൻറ കാലത്തെ നിയമം റദ്ദാക്കി; ബഷീറിെൻറ പാർട്ടി പിരിച്ചുവിട്ടു

ഖർത്തൂം: സുഡാനിൽ മുൻ പ്രസിഡൻറ് ഉമർ അൽ ബഷീറിെൻറ കാലത്ത് നിലനിന്നിരുന്ന നിയമങ്ങൾ റദ്ദാക്കാൻ താൽക്കാലിക ഭര ണകൂടത്തിെൻറ അംഗീകാരം. അതോടൊപ്പം ബഷീറിെൻറ രാഷ്ട്രീയ പാർട്ടി പിരിച്ചുവിടാനും സ്വത്തുക്കൾ കണ്ടുകെട്ടാന ും അനുമതി നൽകി. ബഷീറിെൻറ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരുടെ പ്രധാന ആവശ്യമായിരുന്നു ഇത്.

സുഡാൻ പരമാധികാര കൗൺസിലും മന്ത്രിസഭയും ചേർന്നാണ് തീരുമാനമെടുത്തത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക ഡ്രസ്കോഡ് ഏർപ്പെടുത്തിയ നിയമമാണ് എടുത്തുകളഞ്ഞത്. 30 വർഷം ഭരിച്ച ബഷീറിനെ കഴിഞ്ഞ ഏപ്രിലിൽ പുറത്താക്കിയശേഷം സൈനിക, സിവിലിയൻ അംഗങ്ങൾ ചേർന്ന കൗൺസിലാണ് സുഡാൻ ഭരിക്കുന്നത്. സിവിലിയൻ കൗൺസിൽ നേതൃത്വം നൽകുന്ന സർക്കാറിനെ നയിക്കുന്നത് പ്രധാനമന്ത്രി അബ്ദുല്ല ഹംദക് ആണ്. സുഡാൻ ജനതയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനാണ് നിയമം റദ്ദാക്കിയതെന്നും പ്രതികാര നടപടിയല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

എന്നാൽ പുതിയ ഭരണസമിതിയെ നിയമവിരുദ്ധമായി കാണുന്ന ബഷീറിെൻറ നാഷനൽ കോൺഗ്രസ് പാർട്ടി തീരുമാനത്തെ എതിർത്തു. രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതെന്നും ആരോപണമുയർന്നു. പ്രതിസന്ധി തടയാൻ സർക്കാറിനു മുന്നിൽ മറ്റുമാർഗങ്ങളില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും പാർട്ടിഅംഗങ്ങൾ കുറ്റപ്പെടുത്തി. 10 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പാർട്ടിക്ക് വിലക്കേർപ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രക്ഷോഭകരും ട്രാൻസിഷനൽ സൈനിക കൗൺസിലും തമ്മിൽ അധികാരം പങ്കുവെക്കാൻ കരാറിലെത്തിയത്.


Tags:    
News Summary - Sudan approves new law 'dismantling' Omar al-Bashir's regime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.