യാംഗോൻ: കഴിഞ്ഞ വർഷം റോഹിങ്ക്യകൾക്കെതിരെ വംശീയാക്രമണം നടത്തിയെന്ന യു.എൻ റിപ്പോർട്ടുകൾ മ്യാന്മർ സൈന്യം തള്ളി. 2016 ഒക്ടോബറിൽ നടന്ന സൈനിക അടിച്ചമർത്തലിനെ തുടർന്ന് 65,000 റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.
നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തു. നിരവധി റോഹിങ്ക്യൻ സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു. സംഭവത്തിൽ യു.എൻ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
ഇൗ റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നും തെറ്റാണെന്നും സൈന്യം ആരോപിച്ചു. 184 സൈനികരുമായും 3000 ഗ്രാമീണരുമായും സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ ആരും ൈസന്യത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.