ഇത്യോപ്യൻ പ്രധാനമന്ത്രി രാജിവെച്ചു

ആഡിസ് അബബ: എത്യോപ്യൻ പ്രധാനമന്ത്രിയും ഭരണക്ഷി‍യുടെ അധ്യക്ഷനുമായ ഹെയിൽ മറിയം ഡെസലെഗൻ രാജിവെച്ചു. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായ സാഹചര്യത്തിലാണ്  രാജി. 2012ലാണ്  ഹെയിൽ അധികാരത്തിലെത്തിയത്. രാജ്യ തലസ്ഥാനത്തെ അർബൻ ഡെവലപ്െമൻറ് പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.

സർക്കാറിന്  വൻ തിരിച്ചടിയായിരുന്നു അത്.  2015ലും 2016ലും സർക്കാറി‍െൻറ മനുഷ്യാവകാശ ലംഘനങ്ങൾക്കും രാഷ്ട്രീയ നിയന്ത്രണങ്ങൾക്കുമെതിരെ നടന്ന സമരങ്ങൾ ഡെസഗലൻ സർക്കാർ ക്രൂരമായി അടിച്ചമർത്തി‍. അതേസമയം, താൻ സജീവ രാഷ്ട്രീയത്തിൽനിന്നും പിൻവാങ്ങുന്നില്ലെന്നും ഇത്യോപ്യയുടെ പുനർനിർമാണമാണ് ല‍ക്ഷ്യമെന്നും ഡെസലെഗൻ വ്യക്തമാക്കി.  

Tags:    
News Summary - Ethyopan prime minister resigns-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.