സുഡാനെ ഈജിപ്ത് ആക്കാൻ അനുവദിക്കില്ലെന്ന്

ഖർത്തൂം: സുഡാനിൽ സൈനിക ഭരണകൂടത്തെ താഴെയിറക്കാൻ പ്രതിഷേധം ശക്തം. സൈനികാസ്ഥാന ത്തിനു മുന്നിലിരുന്ന് പ്രതിഷേധിക്കുന്നവർ ലക്ഷ്യം നേടുന്നതു വരെ പിരിഞ്ഞുപോകാൻ തയാറല്ലെന്നും അറിയിച്ചു. മാസങ്ങൾ നീണ്ട പ്രതിഷേധത്തിെൻറ അവസാനം പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഉമർ അൽബശീറിനെ പുറത്താക്കാൻ കഴിഞ്ഞെങ്കിലും സൈന്യം ഭരണമേറ്റെടുത്തതാണ് ഇപ്പോഴത്തെ പ്രശ്നം. പ്രതിഷേധക്കാർക്കു ചുറ്റിലും വാഹനങ്ങളിലായി സൈന്യവും തമ്പടിച്ചിട്ടുണ്ട്.

ഏതുവിധേനയും ആളുകളെ പിരിച്ചുവിടാനാണ് സൈന്യത്തിെൻറ ലക്ഷ്യം. 2011ൽ ജനകീയ സമരത്തിലൂടെ ഹുസ്നി മുബാറകിനെ പുറത്താക്കിയതിനു ശേഷം ഈജിപ്ത് നേരിട്ട ദുരന്തം സുഡാനിൽ ആവർത്തിക്കാതിരിക്കാനാണ് ശ്രമമെന്ന് പ്രതിഷേധകർ മാധ്യമങ്ങളോട് പറഞ്ഞു. ഹുസ്നി മുബാറകിെൻറ പതനത്തിനു ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ അട്ടിമറിച്ചാണ് സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽസീസി ഭരണം പിടിച്ചെടുത്തത്. ഇപ്പോൾ കാലങ്ങളോളം പ്രസിഡൻറ് സ്ഥാനത്തിരിക്കാനുള്ള മോഹവുമായി ഭരണഘടന ഭേദഗതിക്കൊരുങ്ങുകയാണ് അൽസീസി.

Tags:    
News Summary - Egypt leader shows support for 'Sudanese people's will'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.