കൈറോ: ഈജിപ്തിൽ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി 2030വരെ അധികാരത്തിൽ തുടരണോ എ ന്നുതീരുമാനിക്കാൻ ഹിതപരിശോധന തുടങ്ങി. മൂന്നുദിവസങ്ങളിലായി നടക്കുന്ന ഹിതപരി ശോധനയിൽ 5.5 കോടി ജനങ്ങളാണ് വിധി നിർണയിക്കുന്നത്.
ജനഹിതം അനുകൂലമായാൽ അൽസീസ ിക്ക് 2030 വരെ അധികാരത്തിൽ തുടരാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരും. അധികാര കാലാവധി നീട്ടിക്കിട്ടുന്നതിനൊപ്പം, സൈന്യത്തിലും നീതിന്യായ വ്യവസ്ഥയിലും ഈജിപ്തിെൻറ രാഷ്ട്രീയത്തിലും അൽസീസിക്കായിരിക്കും മേൽക്കൈ. പ്രസിഡൻറിെൻറ ജനപ്രീതിയളക്കാനുള്ള മാർഗം കൂടിയാണ് യഥാർഥത്തിൽ ഈ ഹിതപരിശോധന. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 2016 മുതൽ അൽസീസി നടപ്പാക്കിയ പരിഷ്കാരങ്ങളോട് ജനം മുഖംതിരിച്ചിരുന്നു.
ഭരണഘടനാ ഭേദഗതി വന്നാൽ അൽസീസിയുടെ നിലവിലെ ഭരണകാലം നാലുവർഷത്തിൽനിന്ന് ആറുവർഷമായി നീളും. 2024ൽ വീണ്ടും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനും കഴിയും. നിലവിൽ ഈജിപ്തിൽ രണ്ടുതവണ മാത്രമേ ഒരാൾക്ക് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയൂ. അത് മറികടക്കാനാണ് ഹിതപരിശോധന നടത്തുന്നത്. അൽസീസിയുടെ അധികാര കാലാവധി നീട്ടുന്നതിന് നേരത്തേ പാർലമെൻറിെൻറ അനുമതി ലഭിച്ചിരുന്നു.
596 അംഗ പാർലമെൻറിൽ ഭൂരിപക്ഷം അൽസീസിയുടെ അനുയായികൾക്കാണ്. 22നെതിരെ 531 വോട്ടുകൾക്കാണ് ഭരണഘടനാ ഭേദഗതിക്കായുള്ള പ്രമേയം പാസാക്കിയത്. അതിൽ രാജ്യത്ത് സമൂഹമാധ്യമങ്ങൾക്കും പത്രങ്ങൾക്കും കടുത്ത വിലക്കാണ് നിലനിൽക്കുന്നത്. അൽസീസിയുടെ ഭരണകാലാവധി നീളുന്നതോടെ മാധ്യമസ്വാതന്ത്ര്യം കൂടുതൽ നിയന്ത്രണത്തിലാകുമെന്നാണ് വിമർശകരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.