കിൻഷാസ: എതിരാളിയുടെ ഹരജി തള്ളിയ കോംഗോ ഭരണഘടന കോടതി ഫെലിക്സ് ഷിേസകേദിയെ പ്രസിഡൻറായി പ്രഖ്യാപിച്ചു. ചൊ വ്വാഴ്ച അദ്ദേഹം പ്രസിഡൻറായി അധികാരമേൽക്കും. മുൻ പ്രതിപക്ഷ നേതാവ് എത്തിന്നെയുടെ മകനാണ് ഷിസേകദി.
ഡിസംബർ 3 0ന് നടന്ന തെരഞ്ഞെടുപ്പിൽ ഷിസേകദി മുന്നിലെത്തിയിരുന്നെങ്കിലും രാജ്യത്തെ സംഘർഷസാധ്യത മുന്നിൽ കണ്ട് അന്തിമഫലം പുറത്തുവിടുന്നത് വൈകിപ്പിക്കണമെന്ന് ആഫ്രിക്കൻ യൂനിയൻ കോംഗോയോട് ആവശ്യപ്പെടുകയായിരുന്നു. ക്രമക്കേടു നടന്നെന്നാരോപിച്ച് വീണ്ടും വോെട്ടണ്ണണമെന്നാവശ്യപ്പെട്ടാണ് എതിർസ്ഥാനാർഥിയായ മാർട്ടിൻ ഫയാലു കോടതിയെ സമീപിച്ചത്. നേരിയ ശതമാനം വോട്ടുകൾക്കാണ് ഫയാലു രണ്ടാം സ്ഥാനത്തായത്.
ഫയാലുവിെൻറ അവകാശവാദം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നുപറഞ്ഞാണ് കോടതി ഹരജി തള്ളിയത്. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ജോസഫ് കപില പിന്തുണച്ച സ്ഥാനാർഥിക്ക് മൂന്നാംസ്ഥനമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.