വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യന്‍, മുസ്ലിം മിലീഷ്യകള്‍ തമ്മിലെ പോരാട്ടം നെടുകെ പിളര്‍ത്തിയ രാജ്യമായ മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. ഉഗാണ്ട, കെനിയ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് മാര്‍പാപ്പ രാജ്യത്തത്തെിയത്. തലസ്ഥാനമായ ബന്‍ഗൂയിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനു പുറമെ പ്രദേശത്തെ മുസ്ലിം നേതാക്കളുമായി ചര്‍ച്ചയും നടത്തും. തലസ്ഥാനത്തെ പ്രധാന മസ്ജിദിലും അദ്ദേഹം സന്ദര്‍ശനം നടത്തും. 46 ലക്ഷം ജനസംഖ്യയുള്ള മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക്കില്‍ 50 ശതമാനമാണ് ക്രിസ്ത്യന്‍ ജനസംഖ്യ. പ്രാദേശിക വിഭാഗങ്ങളും മുസ്ലിംകളുമാണ് അവശേഷിച്ചവര്‍. രത്നങ്ങളാല്‍ സമൃദ്ധമായ രാജ്യത്ത് അടുത്ത കാലത്തായി സംഘര്‍ഷങ്ങള്‍ക്ക് മതപരമായ മാനം കൈവന്നതോടെ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. സമാധാനപാലനത്തിനായി 2014 സെപ്റ്റംബര്‍ മുതല്‍ ഇവിടെ 10,000 യു.എന്‍ സൈനികരുടെ സാന്നിധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.