നൈജീരിയയില്‍ ബോംബാക്രമണം; 32 പേര്‍ കൊല്ലപ്പെട്ടു

അബുജ: പ്രസിഡന്‍റിന്‍െറ സന്ദര്‍ശനത്തിനു പിന്നാലെ വടക്കു കിഴക്കന്‍ നൈജീരിയയിലെ തിരക്കേറിയ നഗരത്തില്‍ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി രാജ്യത്ത് നാശംവിതക്കുന്ന ബോകോ ഹറാം തീവ്രവാദികളെ വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചാവേറാക്രമണമാണോ ബോംബാക്രമണമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ 72 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബോകോ ഹറാം തീവ്രവാദികളാണെന്ന് നൈജീരിയന്‍ സൈന്യം പറഞ്ഞു. ഒക്ടോബറില്‍ ജമ്പുട്ടുവിലെ മസ്ജിദില്‍ ബോകോ ഹറാം നടത്തിയ ചാവേറാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാനായി രണ്ടു കോടി ഡോളറിന്‍െറ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സംബോ ദുസുകിയെ അറസ്റ്റ് ചെയ്യാന്‍ പ്രസിഡന്‍റ് ഉത്തരവിട്ടു. മുന്‍ പ്രസിഡന്‍റ് ഗുഡ്ലക് ജോനാഥന്‍െറ കാലത്ത് സുരക്ഷാ ഉപദേഷ്ടാവായിരുന്നു ദുസുകി. 12 ഹെലികോപ്ടറുകളും നാലു യുദ്ധവിമാനങ്ങളും ബോംബുകളും ആയുധങ്ങളും വാങ്ങാനായിരുന്നു പണം അനുവദിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.