ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് 41 പേര്‍ മരിച്ചു

ജൂബ: ദക്ഷിണ സുഡാനില്‍ യാത്രക്കാരുമായി പോവുകയായിരുന്ന റഷ്യന്‍ നിര്‍മിത കാര്‍ഗോ വിമാനം തകര്‍ന്ന് 41 പേര്‍ മരിച്ചു. ജൂബ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നുവീണത്. 41 പേരുടെ മൃതദേഹം അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. പലോച് എണ്ണമേഖലയിലേക്ക് പോവുകയായിരുന്ന ചരക്കുവിമാനമാണ് അപകടത്തില്‍പെട്ടതെന്ന് റേഡിയോ സ്റ്റേഷനായ മിറായ റിപ്പോര്‍ട്ട് ചെയ്തു. ഇതിലെ യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. റണ്‍വേയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന കുഞ്ഞുള്‍പ്പെടെ രണ്ടു യാത്രക്കാരും ഒരു ജീവനക്കാരനും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതായി അധികൃതര്‍ അറിയിച്ചു. അപകടകാരണം വ്യക്തമല്ല. യാത്രക്കാരില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ളെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.