കാബൂൾ: വടക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ വെള്ളപ്പൊക്കത്തിൽ 70ലേറെ മരണം. നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്കടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനും തടസ്സം നേരിടുന്നുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് വടക്കൻ അഫ്ഗാനിലെ പർവാൻ പ്രവിശ്യ വക്താവ് വാഹിദ ഷഹ്കർ പറഞ്ഞു.
പർവാനിൽ മാത്രം 66 പേർ മരിക്കുകയും 90 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കുട്ടികളുമുണ്ടെന്ന് പ്രൊവിൻഷ്യൽ ആശുപത്രി മേധാവി അബ്ദുൽ ഖാസിം സാൻഗിൻ പറഞ്ഞു. വ
ടക്കൻ പ്രവിശ്യകളായ കാപിസ, പാൻജ്ഷിർ, കിഴക്കൻ പ്രവിശ്യയായ പക്തിയ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം ദുരിതം വിതച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.