ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ജകാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിനോട് ചേർന്ന് വൻ ഭൂചലനം. റിക്ടർ സ്കെയിൽ ആറ് രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. അതേസമയം, ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

ഈസ്റ്റ് ജാവയിലെ മലാങ് സിറ്റിക്ക് 45 കിലോമീറ്റർ അകലെയായി 82 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. നാശനഷ്ടത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

ഇന്തോനേഷ്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഭൂചലനങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും ഇവിടെ പതിവാണ്. 2018ൽ സുലവേസി ദ്വീപിലുണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് 4300ഓളം പേരാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തത്.

2004ൽ സുമാത്ര ദ്വീപിന് സമീപം അനുഭവപ്പെട്ട 9.1 തീവ്രതയുള്ള ഭൂചലനമാണ് 2.22 ലക്ഷത്തോളം പേർ മരിക്കാനിടയായ സുനാമിക്ക് കാരണമായത്. മരിച്ചവരിൽ 1,70,000 പേർ ഇന്തോനേഷ്യക്കാരായിരുന്നു. 

Tags:    
News Summary - 6.0-Magnitude Earthquake Strikes Off Indonesia Coast: US Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.