ലണ്ടൻ: നമ്മൾ കത്തെഴുതാനും വായിക്കാനുമൊക്കെ ഇഷ്ടമുള്ളവരാണ്. ഫോൺ കടന്നുവന്നതോടെ കത്തെഴുതൽ പലരും മറന്നു. എന്നാൽ, പുതുമ നൽകി കത്തുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ലോകവ്യാപകമാണ്. ഇത്തരത്തിൽ 2001ൽ എഴുതപ്പെട്ട ഒരു കത്തിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ചർച്ചചെയ്യുന്നത്. 21 വർഷം പഴക്കമുള്ള ഒരു ബോട്ടിൽ സന്ദേശം കഴിഞ്ഞദിവസം ഇംഗ്ലണ്ടിലെ കടൽതീരത്തുനിന്ന് ക്രിസ്പിൻ ബെന്റൺ എന്ന യുവാവ് കണ്ടെടുക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്.
ജോലികഴിഞ്ഞ് ഇംഗ്ലണ്ടിലെ കാസിൽ ബീച്ചിലൂടെയുള്ള സായാഹ്ന നടത്തത്തിനിടെ ഒരു കുപ്പി ക്രിസ്പിന്റെ ശ്രദ്ധയിൽപെട്ടു. കാനഡയിലെ അന്ന എന്ന ആറുവയസ്സുകാരി എഴുതിയ സന്ദേശമാണ് അകത്ത് ഉണ്ടായിരുന്നത്. വിവിധ നിറത്തിലുള്ള ക്രയോണുകൾകൊണ്ട് എഴുതിയ കത്തിൽ മറുപടി അയക്കേണ്ട വിലാസവുമുണ്ട്. കുപ്പിക്കും കത്തിനുമൊപ്പം ക്രിസ്പിന് നിൽക്കുന്ന ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.