Posted On
date_range Updated On
date_range ഭൂതവായ
ഭീമാകാരമൊരു രൂപം
ഭൂമി വിഴുങ്ങുന്ന ദിക്കിൽ
ഭക്തിയോടെ നിന്നു ഞാനും.
ഏകവുമനേകവും
വഹിക്കും
വഴിയാണതിന്റെ
പെരുത്ത വായ
ഒന്നുമറിഞ്ഞില്ലൊന്നിനെയും
ഓരോന്നായെല്ലാം,
ഒതുങ്ങിയകപ്പെട്ടതിന്റെ
വായിൽ.
അതെന്നെ,
വിഴുങ്ങുമെന്നു,
അറിയുന്നതാണിന്നെന്റെ ദുഃഖം,
അതിന്റെ നാവിൽ
തൂങ്ങി നിന്നെന്റെ
കൈ കഴച്ചു,
ഉടൽ വലിഞ്ഞു.
പെരുത്ത വായിൽനിന്നു
പൊടിയും,
രക്തവും മാംസാവശിഷ്ടങ്ങളും,
മരണവും
എന്നിൽ വീണു മൂടിനിൽക്കേ,
ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം
തെളിയുന്നു മേലെ
കാർമേഘങ്ങൾ മൂടിയ
നക്ഷത്രങ്ങൾക്കിടയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.