മില്ല്

മില്ലെന്തിനാണീർച്ച വാളിനാൽ

കൂറ്റൻ മരത്തിലാഞ്ഞു കൊത്തി-

ശ്ശബ്ദപ്പരിക്കേൽപിക്കുന്നത്.

എങ്ങും മുറിഞ്ഞിട്ടില്ലെങ്കിലും

തുള്ളികൾ കൂട്ടക്കരച്ചിലായ്

ചോട്ടിലേക്കാഞ്ഞു പൊഴിഞ്ഞത്

കണ്ടുല്ലസിച്ചട്ടഹസിച്ചത്.

തൂക്കണാംകിളി പോലുയരെ

ഓങ്ങലിൽ നിന്നൊഴിഞ്ഞുമാറി

കാ പടർത്തും തിരക്കിലേയ്ക്കി-

ക്കുലുക്കമാഞ്ഞെറിയുന്നത്.

സ്വവർഗശരീരപ്പകുപ്പി-

ന്നായൂർവൃത്തമെണ്ണിയെണ്ണി

വാൾകയറ്റിപ്പരിചയിക്കും

നിത്യഭീതി വിതച്ചിരിപ്പത്.

ഏതുനേരത്തുമൂറിയെത്തും

ആർത്തി നോട്ടവു മറക്കവാൾ-

പ്പോർവിളിത്താളവുമായി

ചുറ്റുവട്ടം നിറച്ചുനിൽപത്.

‘‘തടി’’ച്ചല്ലോയെന്നതിന്റെയീ

ആത്മഗതപ്പകർച്ചവ്യാധി

ഭയപ്പെടുത്തുന്നെന്നെയും, ഞാൻ

ജീവനിൽക്കൊതിപൂണ്ടിരുളുന്നു...

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.