ഒപ്പം ബാബൂക്ക
1. ചായമക്കാനി ചായ തണുക്കും മു- മ്പൂതിക്കുടിച്ചൊരാ ചായമക്കാനി തൻ ചായ്പിൽ തോരാമഴയിലായ് ചോരുന്ന സന്ധ്യയിൽ ചീറിയലയ്ക്കുന്ന കാറ്റിൽ ചാരെയെത്തും മഴ- ത്തൂളലിൻ നേർമയിൽ ചാറിയിരുന്നാരോ പാടും സ്നേഹസദിരിലായ് മുങ്ങിയിരുന്നു നാ- മൂതിക്കുടിച്ചതാം വേവിൽ രാവലിയുമ്പോൽ മധുരവുമോർമയും നേർത്തലിഞ്ഞാർദ്രം വിഷാദം. ചായക്കടയിലെ െബഞ്ചും കിനാക്കളും ഏതോ വിദൂര സ്മൃതിയായ് മാഞ്ഞകന്നെങ്കിലു- മോർമയിലുണ്ടെന്നും ബാബൂക്കയായ് രാഗശാന്തം: താമസമെന്തേ വരുവാൻ... 2. പാതിരാ ഷാപ്പ് പാതിരാ ഷാപ്പിൽ പടിഞ്ഞിരുന്നൂറുന്ന രാഗവിഷാദിയാം ഗ്ലാസിൽ താനേ പതഞ്ഞൊഴു- കീടുന്ന കുപ്പി തൻ ദാഹനീർത്തൊണ്ടയിൽ നിന്നും ഏതോ...
1. ചായമക്കാനി
ചായ തണുക്കും മു-
മ്പൂതിക്കുടിച്ചൊരാ
ചായമക്കാനി തൻ
ചായ്പിൽ
തോരാമഴയിലായ്
ചോരുന്ന സന്ധ്യയിൽ
ചീറിയലയ്ക്കുന്ന
കാറ്റിൽ
ചാരെയെത്തും മഴ-
ത്തൂളലിൻ നേർമയിൽ
ചാറിയിരുന്നാരോ
പാടും
സ്നേഹസദിരിലായ്
മുങ്ങിയിരുന്നു നാ-
മൂതിക്കുടിച്ചതാം
വേവിൽ
രാവലിയുമ്പോൽ
മധുരവുമോർമയും
നേർത്തലിഞ്ഞാർദ്രം
വിഷാദം.
ചായക്കടയിലെ
െബഞ്ചും കിനാക്കളും
ഏതോ വിദൂര
സ്മൃതിയായ്
മാഞ്ഞകന്നെങ്കിലു-
മോർമയിലുണ്ടെന്നും
ബാബൂക്കയായ്
രാഗശാന്തം:
താമസമെന്തേ
വരുവാൻ...
2. പാതിരാ ഷാപ്പ്
പാതിരാ ഷാപ്പിൽ
പടിഞ്ഞിരുന്നൂറുന്ന
രാഗവിഷാദിയാം
ഗ്ലാസിൽ
താനേ പതഞ്ഞൊഴു-
കീടുന്ന കുപ്പി തൻ
ദാഹനീർത്തൊണ്ടയിൽ
നിന്നും
ഏതോ നിലാവി-
ന്നലിവിലപാരമാം
സ്നേഹവിഷാദിയാം
നോവിൽ
പാടുന്നതാരത്ര
കണ്ഠം മറന്നൊരു
മോഹക്കലിപ്പിൻ
ലഹരി
പാതിരയെന്ന-
തോർക്കാതെ, പക-
ലെരിവൂറുന്ന
നാദമോർക്കാതെ
കൊട്ടിക്കയറുന്ന
ജീവന്‍റെ സങ്കട-
മുൾച്ചൂടിൽ കെട്ടി
നിർത്താതെ
വിട്ടെങ്ങോ പോയൊരാ
പാർവണമാം മുഖ-
മുറ്റു നോക്കും ഗൂഢ-
നോവിൽ
സൂക്ഷിച്ചു വെച്ചൊരാ
പുഷ്പമൊന്നാത്മാവിൽ
വാടാതെ ചൂടിക്കും
ഗാനം
ബാബൂക്ക തൻ സ്മിതം
നേരില്‍പ്പകരുന്നു
പാതിപ്പുളിപ്പിൽ
ലയാത്മം.
3. സംഗീതമാടം
മാടത്തിന്മേലെ
നിലാവുദിക്കും ചില്ലു
ജാലകമൊട്ടടയാതെ
താനേയിരിക്കും പതിവ്
ഹാർമോണിയം
താണുയരും രാഗവായ്പിൽ
തൊണ്ടയടഞ്ഞെന്നായ്
പാടുന്നു തംബുരു-
വെന്നപോലാത്മശ്രുതിയിൽ
പാതിരാവായില്ലെ-
ന്നപ്പോഴും പാതിര
താളമയഞ്ഞു വീഴുമ്പോൽ.
നിത്യമിരുളിൻ
മതില്‍ക്കെട്ടു ചാടി നാ-
മെത്തുമ്പൊഴേക്കുമുസ്താദിൻ
നഗ്നവിരലിൻ ത്രസിപ്പിൽ
തബലയിൽ കെട്ടുപൊട്ടും
വിസ്മയത്തിൽ
കത്തിച്ച ബീഡിയോ
കൈമാറിയെത്തുന്നൊ-
രിത്തിരി ശ്വാസക്കുരുക്കിൽ
പാടാതെ മൂളും
മധുരിതമാമൊരു
രാഗവിശ്രാന്തിയിൽ ശാന്തം
ബാബൂക്കയെന്നേ
പടിയിറങ്ങുന്നോർമ
പതിനേഴോ പതിനെട്ടോ കാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.