മൃഗം

മെരുക്കിയെടുക്കാന്‍

പ്രയാസമുള്ള മൃഗമാണ് ഒറ്റയാകല്‍.

മെരുങ്ങിക്കഴിഞ്ഞാല്‍ എളുപ്പമാണ്

ഏത് ആള്‍ക്കൂട്ടത്തിലേക്കും മേയാന്‍ വിടാം

കൃത്യമായി തിരിച്ചെത്തും.

ഏത് കരച്ചിലുകളെയും

ഭദ്രമായി അടച്ചുവയ്ക്കാനറിയാം

ഒന്നു തൂവാന്‍പോലും ഇടകൊടുക്കാതെ

എത്ര വീണാലും

പരിക്കേറ്റാലും

തിരിച്ചെഴുന്നേറ്റു വന്ന്

നിവര്‍ന്നു നിൽക്കും

നല്ല ഇണക്കമാണ്

ഒരു തുടലും വേണ്ട;

ചുറ്റുവട്ടത്തുതന്നെ ഉണ്ടാകും

ആരോ ഇട്ടുകൊടുത്ത

ഏട്ടിലെ ഇളംപുല്ലിന്

പുറപ്പെട്ടു പോയതാണ്

തിരിച്ചു വന്ന്

മുറിവുകള്‍ നക്കിത്തോര്‍ത്തി

ഒരേയിരിപ്പാണിപ്പോള്‍;

എല്ലും തോലുമായ

ആ പ്രാചീന ജീവി.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.