Posted On
date_range Updated On
date_range രണ്ടു കാരണങ്ങൾ
ഈർപ്പത്തിൽ
ആണ്ടുപോയ കാലുകൾ
പിൻവലിക്കാനാകാതെ
വെറുങ്ങലിച്ചു നിൽക്കുമ്പോൾ
ഇടങ്കണ്ണുകൊണ്ടു
കണ്ടു
പറഞ്ഞുറപ്പിച്ച
അധികസ്സൂര്യൻ
ആകാശത്തുദിച്ച കാര്യം
ചെറുചിരിയൊതുക്കി വീട്ടുകാരോടായി പറഞ്ഞു
‘‘സൂക്ഷിക്കണേ’’
‘‘അമ്മ പറഞ്ഞാൽ
അതു ശരിയാവും അച്ഛാ’’
കേട്ടപാടെ
അയാൾ സ്യൂട്കെയ്സുമായി ഇറങ്ങി
അയാളൊരു പാവമാണ്
ഞാൻ കവിത എഴുതിയപ്പോൾ
ഭയന്ന്
അമ്മയുടെ അടുത്തേക്കു വണ്ടികേറി
പതിവുസൂര്യൻ
ഓറഞ്ചു കടൽഞണ്ടായ്
പിൻകഴുത്തിലൂടെ അരിച്ച്
അയനിക്കൊമ്പത്തെ കാക്കക്കൂട്ടിൽ മുളഞ്ഞു
‘‘അമ്മയ്ക്കെന്തിനാ
രണ്ടു സൂര്യന്മാർ?’’
‘‘മഞ്ഞുകാലമുറഞ്ഞ്
ഈയിടെ മാവു പുളിക്കുന്നില്ല കണ്ണാ.
പിന്നെ, ചെന്നായ കൊണ്ടുപോയ അടുക്കളച്ചെരുപ്പ്
പണിയൊക്കെ ഒരുക്കി
തിരയാൻ പോണം
രാത്രി
കാട്ടിലേക്ക്.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.