സ്വപ്നത്തിൽ കാണുന്ന മുടിഞ്ഞ പരസ്യത്തിൽ നിന്ന്

സ്വന്തം വീടിന്റെ മണമുള്ള കാച്ചിയ എണ്ണ കലർന്ന വെള്ളം മുടിയിൽനിന്നും ഇറ്റിറ്റ് പോക്കുവെയിൽ വെട്ടം ഇല്ലികളിൽ എന്നപോലെ കവിളിൽ കോടമഞ്ഞിനെ പകർത്തിയതാണ് വെള്ള വിരലുകൾ അതിന്റെ തണുപ്പ് ഒരു മുയലിനെ കാണിച്ചുതരുന്നു അത് പക്ഷേ മരങ്ങളുടെ നിഴലിൽ മാഞ്ഞു (അതിന്റെ കിതപ്പ് ആകാശത്തെ നോക്കുന്നു) നീലയിൽ പറന്നിറങ്ങുന്ന പക്ഷികൾ കുന്നുകളെ നോക്കിയപ്പോൾ അതിന്റെ അകലത്തിൽ തന്നെത്തന്നെയൊളിപ്പിച്ച് തടാകം സ്വപ്നം തയ്പിച്ച അതിന്റെ ഉടുപ്പിനെ കൊത്തിയെടുക്കുകയാണ് നീർക്കിളി ആകാശം ഇറങ്ങിവരുമെന്ന് നിനച്ച് ഒരിട അവിടെത്തന്നെ (അതേ ഒച്ചയുടെ അറ്റത്ത്) മുടിയിലേക്കിറങ്ങിവരട്ടേയെന്ന നിലാവിന്റെ...

സ്വന്തം വീടിന്റെ മണമുള്ള

കാച്ചിയ എണ്ണ കലർന്ന വെള്ളം

മുടിയിൽനിന്നും ഇറ്റിറ്റ്

പോക്കുവെയിൽ വെട്ടം

ഇല്ലികളിൽ എന്നപോലെ

കവിളിൽ

കോടമഞ്ഞിനെ പകർത്തിയതാണ്

വെള്ള വിരലുകൾ

അതിന്റെ തണുപ്പ്

ഒരു മുയലിനെ കാണിച്ചുതരുന്നു

അത് പക്ഷേ

മരങ്ങളുടെ നിഴലിൽ മാഞ്ഞു

(അതിന്റെ കിതപ്പ്

ആകാശത്തെ നോക്കുന്നു)

നീലയിൽ പറന്നിറങ്ങുന്ന പക്ഷികൾ

കുന്നുകളെ നോക്കിയപ്പോൾ

അതിന്റെ അകലത്തിൽ

തന്നെത്തന്നെയൊളിപ്പിച്ച്

തടാകം

സ്വപ്നം തയ്പിച്ച

അതിന്റെ ഉടുപ്പിനെ

കൊത്തിയെടുക്കുകയാണ്

നീർക്കിളി

ആകാശം ഇറങ്ങിവരുമെന്ന് നിനച്ച്

ഒരിട

അവിടെത്തന്നെ

(അതേ ഒച്ചയുടെ അറ്റത്ത്)

മുടിയിലേക്കിറങ്ങിവരട്ടേയെന്ന

നിലാവിന്റെ ചോദ്യത്തിൽ

കൈകൾ പിന്നിലേക്ക് ചായ്ച്ചു

അരക്കെട്ടിൽ

മുടിയിഴകൾ തിളങ്ങി

അവളപ്പോൾ രണ്ടു പേരായി

തങ്ങളെത്തന്നെ അഴിച്ചുവെച്ച്

പുഴയിൽ ഒഴുകുംപോലെ

കരയിൽ

ചെരിവിൽ

മരങ്ങൾക്കിടയിൽ

ഒരേ ദൂരത്ത്.

l

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.