നിലമ്പൂർ: വനം വകുപ്പിന്റെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ നിലമ്പൂർ കനോലി പ്ലോട്ടിലേക്കുള്ള ജങ്കാർ സർവിസ് വനം വകുപ്പ് പുനരാരംഭിച്ചു. കനോലി പ്ലോട്ടിലേക്ക് ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം പ്രളയത്തില്‍ ഒലിച്ചുപോയതിനുശേഷമാണ് ബദല്‍ സംവിധാനമെന്ന നിലയില്‍ ജങ്കാര്‍ തുടങ്ങിയത്.
2019ലെ മലവെള്ളപ്പാച്ചിലില്‍ തൂക്കുപാലം തകര്‍ന്നതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജീപ്പ് സഫാരി ഉള്‍പ്പെടെ നടപ്പാക്കിയിരുന്നെങ്കിലും വിജയിപ്പിക്കാനായിരുന്നില്ല. ജങ്കാർ വഴിയുള്ള യാത്ര കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാവുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ജങ്കാർ വഴി കനോലി പ്ലോട്ടിലേക്കുള്ള പ്രവേശനത്തിന് മുതിർന്നവർക്ക് 80 രൂപയും ആറ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് 35 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.