കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വർഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന തേക്കടി ആമ പാർക്ക് സജീവമാക്കി വനം വകുപ്പിന്റെ പുതുവർഷ ആഘോഷം. വിനോദസഞ്ചാരികൾക്ക് കാടിന്റെ സൗന്ദര്യം നുകരാനും മരങ്ങൾക്കിടയിലെ തൊട്ടിലിൽ വിശ്രമിക്കാനും കിടക്കാനും സൗകര്യമുണ്ട്. തേക്കടി ബോട്ട്ലാൻഡിങ്ങിന് സമീപത്തെ വാഹന പാർക്കിങ് വനമേഖലക്ക് പുറത്തേക്ക് മാറ്റിയതോടെയാണ് പാർക്ക് നിശ്ചലമായത്.
2017 മുതൽ നിശ്ചലമായ പാർക്കാണ് അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സജീവമായത്. പാർക്ക് സജീവമാക്കുന്നത് വിനോദസഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇവിടെ ലക്ഷങ്ങൾ ചെലവഴിച്ച് ആധുനികരീതിയിൽ നിർമിച്ച ശുചിമുറിയും പാർക്കിലെ ആമക്കടയും തുറന്നു. വിനോദസഞ്ചാരികൾക്ക് ആമക്കട വഴി ലഘുഭക്ഷണം കഴിക്കാനും കടുവ സങ്കേതത്തെ സംബന്ധിച്ച പുസ്തകങ്ങൾ വാങ്ങാനും കഴിയും. മ്ലാവ്, മലയണ്ണാൻ, വേഴാമ്പൽ മറ്റ് പക്ഷികളും തുടങ്ങി ആനയെയും മുള്ളൻപന്നികളെയും വരെ ആമ പാർക്കിൽ വിശ്രമിക്കുന്നതിനിടെ സഞ്ചാരികൾക്ക് കാണാൻ കഴിയുമെന്നത് കൂടുതൽ സഞ്ചാരികളെ തേക്കടിയിലേക്ക് ആകർഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.