ട്രെക്കിങ്ങിനിടെ അപകടം, 18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ സൈന്യം

ശ്രീനഗർ: ലഡാക്കിലെ കാർഗിൽ മേഖലയിലുള്ള നൺകുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം. ട്രെക്കിങ്ങിനിടെ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്യാൻ ദുർഘടമായ, കുത്തനെയുള്ള മഞ്ഞുമലയിലാണ് സേന ഹെലികോപ്റ്റർ ഇറക്കിയത്. പ്രതികൂല കാലാവസ്ഥയെയും ശക്തമായ കാറ്റിനെയും അതിജീവിച്ചാണ് ആർമി ഏവിയേഷൻ പൈലറ്റുമാർ ഈ അസാധ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

ലാൻഡിങ് സൗകര്യമില്ലാത്ത കുത്തനെയുള്ള മലഞ്ചെരുവിൽ അതീവ അപകടകരമായ 'വൺ-സ്കിഡ് ലാൻഡിങ്' (ഹെലികോപ്റ്ററിന്റെ ഒരു ഭാഗം മാത്രം മലയിൽ മുട്ടിച്ച് നിർത്തുന്ന രീതി) നടത്തിയാണ് സേന രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അസാധ്യമെന്ന് തോന്നിയ ദൗത്യം പൂർത്തിയാക്കിയ സൈന്യത്തിന്റെ കൃത്യതയ്ക്കും ധീരതയ്ക്കും വലിയ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

ഹെലികോപ്റ്ററിന്‍റെ ഭാരം പരമാവധി കുറച്ചായിരുന്നു ഈ നിർണായക ദൗത്യം പൈലറ്റുമാർ സാധ്യമാക്കിയത്. ഇതിനായി രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം മാത്രമാണ് ചോപ്പറിൽ നിറച്ചിരുന്നത്. വണ്‍-സ്കിഡ് ലാൻഡിങ്ങിലൂടെ പരിക്കേറ്റയാളെ അതിവേഗം ഹെലികോപ്റ്ററിലേക്ക് കയറ്റുകയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിക്കേറ്റയാളുടെ കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Indian Army Rescues Trekker at 18,600 Feet in Ladakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.