ന്യൂഡൽഹി: െഎ.എസ്.ആർ.ഒയുടെ ഭീമൻ ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. രാജ്യത്തെ, പ്രത്യേകിച്ച് ഗ്രാമീണമേഖലയിലെ ഇൻറർനെറ്റ് സംവിധാനം മെച്ചപ്പെടുത്തുകയും ഉപഗ്രഹാധിഷ്ഠിത ഇൻറർനെറ്റ് സേവനവും ലക്ഷ്യമിട്ടാണ് ആറു ടൺ ഭാരമുള്ള ജി.സാറ്റ്-11 നിർമിച്ചത്. 500 കോടി രൂപയാണ് ചെലവ്.
ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജി.സാറ്റ്-11 ഫ്രഞ്ച് ഗയാനയിൽനിന്നാണ് ബഹിരാകാശത്ത് എത്തിക്കുക. നിർമാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കൗറുവിലേക്ക് കൊണ്ടുപോകാൻ നടപടി തുടങ്ങി. വിക്ഷേപണത്തിന് അതിവേഗതയുള്ളതും കൂടുതൽ ഭാരം വഹിക്കുന്നതുമായ ഫ്രഞ്ച് ഏരിയൻ-5 റോക്കറ്റ് വാടകക്കെടുത്തിട്ടുണ്ട്. ജി.സാറ്റ്-11െൻറ ഒാരോ സോളാർ പാനലിനും നാലുമീറ്റർ നീളമുണ്ട്. ഇന്ത്യ ഇതുവരെ വിക്ഷേപിച്ച ഏതാണ്ട് എല്ലാ ഉപഗ്രഹങ്ങളുടെയും ശേഷിക്ക് തുല്യമാണ് ജി.സാറ്റ്-11േൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.