ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 പേടകത്തിന്‍റെ ദ ൃശ്യങ്ങൾ പുറത്തുവിട്ടു. ബംഗളൂരുവിലെ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (െഎ.എസ്.ആർ.ഒ) ആസ്ഥാന ത്തെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ജൂലൈ ഒമ്പതിനും 16നും ഇടയിലാണ് ചന്ദ്രയാൻ-2ന്‍റെ വിക്ഷേപണം നടക്കുക.
രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിലെ ഏറ്റവും വലിയ പ്രത്യേകത 'വിക്രം' എന്ന പേരിലുള്ള ലാൻഡർ ആണ്. പേട കത്തിന്‍റെ സോഫ്റ്റ് ലാൻഡിങ് രീതി ആദ്യമായാണ് െഎ.എസ്.ആർ.ഒ പരീക്ഷിക്കുന്നത്. ഒന്നാം ചാന്ദ്രയാൻ ദൗത്യത്തിൽ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് പരീക്ഷിച്ചിരുന്നത്. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് സോഫ്റ്റ് ലാൻഡിങ് പരീക്ഷിച്ച് വിജയിച്ച മറ്റ് രാജ്യങ്ങൾ.
ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്ന ഒാർബിറ്റർ, ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡർ (വിക്രം), ചാന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് ആറു ചക്രമുള്ള റോവർ (പ്രഗ്യാൻ) എന്നീ മൂന്ന് ഘടകങ്ങളുള്ള പേടകത്തെ ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റാണ് വഹിക്കുക. സെപ്റ്റംബർ ആറിന് ചന്ദ്രയാൻ-2 ചാന്ദ്രോപരിതലത്തിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ.
ചന്ദ്രന്‍റെ മധ്യരേഖയിൽ നിന്ന് തെക്കോട്ട് മാറിയാണ് ചന്ദ്രയാൻ-2 പേടകം ഇറക്കുക. മറ്റൊരു രാജ്യവും മധ്യരേഖയിൽ നിന്ന് മാറി പേടകം ഇറക്കിയിട്ടില്ല. ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന റോവർ അവിടെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ചാന്ദ്രോപരിതലത്തിൽ ഗവേഷണം നടത്താൻ െഎ.എസ്.ആർ.ഒ ആദ്യമായി റോവർ ഉപയോഗിക്കുന്നത് ഇത്തവണയാണ്.
ദൗത്യത്തിന് 800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 3,290 കിലോയാണ് ബഹിരാകാശ വാഹനത്തിന്റെ ഭാരം. േനരത്തെ, ഏപ്രിലിലാണ് ചന്ദ്രയാൻ-2 വിക്ഷേപണം െഎ.എസ്.ആർ.ഒ നിശ്ചയിച്ചിരുന്നത്.
2008 ഒക്ടോബർ 22നാണ് ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-1 ഇന്ത്യ വിക്ഷേപിച്ചത്. 2009 ആഗസ്റ്റ് 29ന് ചന്ദ്രയാൻ-1മായുള്ള ബന്ധം ഐ.എസ്.ആർ.ഒക്ക് നഷ്ടമാവുകയായിരുന്നു. ആദ്യ ദൗത്യത്തിന് 10 വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്.
2022ൽ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു പേരെ ഒരുമിച്ച് ബഹിരാകാശത്ത് എത്തിക്കാനാണ് ഐ.എസ്.ആർ.ഒ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.