ബംഗളൂരു: ചന്ദ്രയാൻ-2െൻറ വിക്ഷേപണം നിശ്ചയിച്ചതിൽനിന്നും ഒരാഴ്ച വൈകിയെങ്കിലും ആദ്യ ം തീരുമാനിച്ചപോലെ സെപ്റ്റംബർ ആറിനോ ഏഴിനോ തന്നെ സോഫ്റ്റ് ലാൻഡിങ്ങിലൂടെ ലാൻഡർ ചന ്ദ്രോപരിതലത്തിലിറങ്ങും. ആദ്യ വിക്ഷേപണം മാറ്റിവെക്കേണ്ട സാഹചര്യം മുന്നിൽകണ്ടുകൂ ടിയാണ് ചന്ദ്രനിലേക്കുള്ള ദൗത്യത്തിന് 54 ദിവസം നിശ്ചയിച്ചുകൊണ്ട് സെപ്റ്റംബർ ആറിന് ലാൻഡർ ഇറക്കാൻ നേരത്തെ നിശ്ചയിച്ചിരുന്നത്.
വിക്ഷേപണം ജൂലൈ 22ലേക്ക് മാറ്റിയതോടെ ദൗത്യ ദിവസം 54ൽനിന്നും 47 ആയി കുറയുമെങ്കിലും സെപ്റ്റംബർ ആറിനോ ഏഴിനോ തന്നെ ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനാൽ ലാൻഡറിനും റോവറിനും പര്യവേക്ഷണം നടത്താൻ 14 ദിവസം തന്നെ ലഭിക്കും. ദൗത്യത്തിൽ കാര്യമായ മാറ്റം വരുത്താതെ തന്നെ ഇത് സാധ്യമാകുമെന്നാണ് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
54 ദിവസം നീണ്ടുനിന്ന ദൗത്യത്തിൽ ചന്ദ്രെൻറ ഭ്രമണപഥത്തിൽ 28 ദിവസം ചുറ്റിയശേഷമാണ് ഒാർബിറ്ററിൽനിന്നും ലാൻഡർ വേർപ്പെടുത്തുന്നത്. എന്നാൽ, ഈ 28 ദിവസം 21 ആക്കി കുറച്ചുകൊണ്ടായിരിക്കും ഇനി ദൗത്യം നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.