നിയമലംഘനം: ഒരുമാസത്തിനിടെ വാട്സ് ആപ് പൂട്ടിയത് 71 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ
ന്യൂഡൽഹി: തട്ടിപ്പ് നടത്തിയെന്നും പ്ലാറ്റ്ഫോമിന്റെ സ്വകാര്യത നയങ്ങൾ ലംഘിച്ചുവെന്നും കാണിച്ച് എല്ലാ വർഷവും വാട്സ് ആപ് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ നിരോധിക്കാറുണ്ട്. ഈ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് 2024 ഏപ്രിൽ ഒന്നിനും 2024 ഏപ്രിൽ 30നുമിടയിൽ മാത്രം വാട്സ് ആപ് താഴിട്ടത് 71 ലക്ഷം ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്കാണ്.
വാട്സ് ആപ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇക്കാലയളവിൽ ലോകത്താകെ 7,182,000 അക്കൗണ്ടുകളാണ് വാട്സ് ആപ് നിരോധിച്ചിട്ടുള്ളത്. അതിൽ 1,302,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചതാണ്. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ കൂടുതൽ അക്കൗണ്ടുകൾ നിരോധിക്കുമെന്നും വാട്സ് ആപ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാട്സ്ആപ്പ് മെഷീൻ ലേണിംഗും ഡാറ്റ അനലിറ്റിക്‌സും ഉപയോഗിച്ചാണ് സംശയാസ്പദമായ അക്കൗണ്ടുകൾ മുൻകൂട്ടി തിരിച്ചറിയുന്നതും നിരോധിക്കുന്നതും. ഉപയോക്താക്കൾക്ക് സുരക്ഷിതവും സുരക്ഷിതവുമായ അന്തരീക്ഷം നിലനിർത്താൻ ഇത്തരം നിരോധനം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
സ്പാം, സ്‌കാമുകൾ, തെറ്റായ വിവരങ്ങൾ, ഹാനികരമായ ഉള്ളടക്കം എന്നിവയിൽ ഏർപ്പെടുന്ന വാട്സ് ആപ് അക്കൗണ്ടുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകളും വാട്സ് ആപ് നിരോധനത്തിന് മാനദണ്ഡമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.