‘വെള്ളപ്പൊക്കം ഏഴ് ദിവസങ്ങൾക്ക് മുമ്പ് പ്രവചിക്കും’; തങ്ങളുടെ എ.ഐ മോഡലിനെ കുറിച്ച് ഗൂഗിൾ

വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നമുക്ക് അത് പ്രവചിക്കാൻ കഴിയുമോ? കഴിഞ്ഞിരുന്നെങ്കിൽ ഒട്ടേറെ നാശനഷ്ടങ്ങൾ നമുക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നു. കേരളത്തിലും സമീപകാലത്തായി ചെന്നൈയിലും സംഭവിച്ച പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങൾ ഒട്ടേറെയാണ്. ഇപ്പോഴിതാ, തങ്ങളുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) മോഡലിന് ഏഴ് ദിവസം മുമ്പ് പ്രളയം പ്രവചിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ഗൂഗിൾ.

വെള്ളപ്പൊക്കം ഏറ്റവും സാധാരണമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നാണ് കൂടാതെ പ്രതിവർഷം 50 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം 2000 മുതൽ വെള്ളപ്പൊക്ക സംഭവങ്ങളെ കൂടുതൽ ത്വരിതപ്പെടുത്തി, ലോക ജനസംഖ്യയുടെ 19 ശതമാനത്തെ അതായത് ഏകദേശം 1.5 ബില്യൺ ആളുകളെ അത് ബാധിക്കുന്നു.

സയൻസ് ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറിൽ, പ്രവചനം നടത്താൻ പൊതുവായി ലഭ്യമായ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രണ്ട് എ.ഐ മോഡലുകൾ തങ്ങൾ സംയോജിപ്പിക്കുന്നുവെന്ന് ടെക് ഭീമൻ പറഞ്ഞു. "ഹൈഡ്രോളജിക് മോഡൽ ഒരു നദിയിൽ ഒഴുകുന്ന വെള്ളത്തിൻ്റെ അളവ് പ്രവചിക്കുന്നു, കൂടാതെ ‘വെള്ളപ്പൊക്ക മാതൃക’ ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും ജലനിരപ്പ് എത്ര ഉയരത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു".

ലോകമെമ്പാടുമുള്ള കാലാവസ്ഥാ ദുർബല പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ് നൽകാൻ തങ്ങളുടെ പുതിയ എഐ സാങ്കേതികവിദ്യക്ക് കഴിയുമെന്നാണ് ഗൂഗിൾ പറയുന്നത്. ഏഴ് ദിവസം മുമ്പ് നദിയിലെ വെള്ളപ്പൊക്കം കൃത്യമായി പ്രവചിക്കാൻ ഗൂഗിൾ എഐക്ക് കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി പറയുന്നു.

ചരിത്ര സംഭവങ്ങൾ, നദീനിരപ്പ് റീഡിങ്, ഉയരം, ഭൂപ്രകൃതി ഡാറ്റ തുടങ്ങിയവ ഉപയോഗിച്ച് ഗൂഗിൾ മെഷീൻ ലേണിങ് മോഡലുകളെ പരിശീലിപ്പിച്ചതായും ഓരോ സ്ഥലത്തിനും പ്രാദേശികവൽക്കരിച്ച ഭൂപടങ്ങൾ നിർമ്മിക്കുകയും ലക്ഷക്കണക്കിന് സിമുലേഷനുകൾ നടപ്പിലാക്കുകയും ചെയ്തുവെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. ഈ സമഗ്രമായ ഡാറ്റ അ‌വലോകനം, മതിയായ ഡാറ്റയില്ലാത്ത പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തെപ്പോലും മുൻകൂട്ടിയറിയാൻ എഐ മോഡലുകളെ അനുവദിച്ചു.

Tags:    
News Summary - Google AI Model Can Forecast Floods a Week in Advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.