'അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നു'; ഫേസ്ബുക്കിനും ട്വിറ്ററിനും ഗൂഗ്ളിനുമെതിരെ കോടതി കയറി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ ടെക് ഭീമൻമാരായ ഫേസ്ബുക്കിനും ഗൂഗിളിനും ട്വിറ്ററിനുമെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തന്നെ എന്നെന്നേക്കുമായി വിലക്കിയതിനാണ് മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ ട്രംപ് തിരിഞ്ഞിരിക്കുന്നത്. മൂവരുടെയും നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. മിയാമിയിലെ യു.എസ്. ജില്ലാ കോടതിയിലാണ് ട്രംപ് ഹരജി നൽകിയിരിക്കുന്നത്.

കാപിറ്റൽ കലാപത്തിന് വഴിമരുന്നിട്ട പോസ്റ്റുകൾ പങ്കുവെച്ചതിനായിരുന്നു ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അവരുടെ പ്ലാറ്റ്ഫോമുകളിൽ നിന്നും ട്രംപിനെ വിലക്കിയത്. ജൺ നാലിനായിരുന്നു ഫേസ്ബുക്ക് ട്രംപിനെ പുറത്താക്കിയത്. രണ്ട് വർഷത്തേക്കാണ് ട്രംപിെൻറ അക്കൗണ്ട് ഫേസ്ബുക്ക് സസ്പൻഡ് ചെയ്തിരിക്കുന്നത്.

കാപിറ്റൽ കലാപവുമായി ബന്ധപ്പെട്ട് തന്നെയാണ് ട്രംപിെൻറ ട്വിറ്റർ അക്കൗണ്ടിനും പൂട്ടുവീണത്. പിന്നീട് അക്കൗണ്ട് തിരിച്ചുനൽകിയെങ്കിലും അതിന് പിന്നാലെ ട്രംപ് പങ്കുവെച്ച രണ്ടു ട്വീറ്റുകൾ കാരണം അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള തീരുമാനത്തിൽ ട്വിറ്റർ എത്തുകയായിരുന്നു.

Tags:    
News Summary - Donald Trump sues Facebook Twitter and Google claiming censorship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.