ദോഹ: ദേശങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവർ, പട്ടിണിയും ദാരിദ്ര്യവും മൂലം നാടുവിടേണ്ടിവന്നവർ, യുദ്ധവും ആഭ്യന്തരസംഘർഷങ്ങളും കാരണം ജീവനുംകൊണ്ട് പലായനം ചെയ്തവർ... അവരെല്ലാം ചേർന്ന് ഒരു ടീമായിത്തന്നെ ദോഹ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നുണ്ട് -‘ടീം റെഫ്യൂജി അത്ലറ്റ്’. വിജയത്തേക്കാൾ അപ്പുറം അഭയാർഥികളോടുള്ള ലോകത്തിെൻറ െഎക്യദാർഢ്യമാണ് ഈ ടീം. അവരെ ലോകമീറ്റിെൻറ പളപ്പുള്ള ട്രാക്കിലേക്ക് കൈപിടിച്ച ഒരാളുണ്ട്, കെനിയക്കാരി ടെഗ്ല ലോറോപ്പ്. മാരത്തൺ മുൻ ലോക റെക്കോഡ് ഉടമയും ഹാഫ് മാരത്തൺ ലോകചാമ്പ്യനുമാണവർ. ടെഗ്ലയുടെ കുട്ടിക്കാലവും ജീവിതവും അേങ്ങയറ്റം പ്രയാസകരമായിരുന്നു. ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും ആഭ്യന്തരകലഹവും മൂലം അസ്ഥിരത അവരെ ബാധിച്ചു.
2003ൽ മത്സരരംഗത്തുനിന്ന് വിരമിച്ച് കെനിയയിൽ ‘ടെഗ്ല ലോറോപ്പ് പീസ് ഫൗണ്ടേഷൻ’ സ്ഥാപിച്ചു. സ്പോർട്സിലൂടെ സമാധാനവും സുരക്ഷിതത്വവും ഉണ്ടാക്കുകയെന്ന ലക്ഷ്യേത്താടെയാണ് പ്രവർത്തനം. രാജ്യത്തെ അഭയാർഥി ക്യാമ്പുകളിലുള്ള നിരവധി പേർ കായിക മേഖലയിൽ നല്ല കഴിവുള്ളവരാണെന്ന് ടെഗ്ല തിരിച്ചറിയുകയായിരുന്നു. പക്ഷേ അവർക്ക് കഴിവ് മാത്രം ഉണ്ടായാൽ പോരല്ലോ. നെയ്റോബിയിലെ ൻഗോങ്ങിൽ അവർക്ക് പരിശീലനം നൽകാനായി പ്രത്യേക കേന്ദ്രം ആരംഭിച്ചു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറായ തോമസ് ബാഹിെൻറ പിന്തുണയിൽ അവിടെയൊരു അഭയാർഥി അത്ലറ്റിക് ടീം ഉദയംകൊള്ളുകയായിരുന്നു. പ്രത്യേക മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണ സുഡാനിലെ അഞ്ചുപേരായിരുന്നു ആദ്യ അംഗങ്ങൾ. 2016 റിയോ ഒളിമ്പിക്സിൽ അവർ ആദ്യമായി മത്സരത്തിനിറങ്ങി. ആ ടീമിെൻറ ചീഫ് ഡി മിഷനായിരുന്നു ടെഗ്ല.
പിന്നീട് ഏഷ്യൻഗെയിംസിലും മാർഷ്യൽ ആർട്സ് ഗെയിംസിലും മത്സരിച്ചു. ഇപ്പോൾ ഇതാ ദോഹയിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും അഭയാർഥി സംഘം മത്സരിക്കുന്നു. ജമാൽ അബ്ദുൽ മജി ഇൗസ മുഹമ്മദ് (5,000മീ), ടക്ലോനി ഗബ്രിയെസോസ് (5,000 മീ), ലൊകോനീൻ റോസ് നതിക് (800മീ), ഫൗഅദ് ഇദ്ബഫ്ദിൽ (3,00 മീ. സ്റ്റീപ്പ്ൾ ചേസ്), പൗലോ അമോടൻ ലൊകോറോ (1500മീ), ഒത്മൻ നെയിറ്റ് ഹമ്മൗ (3,000മീ. സ്റ്റീപ്പ്ൾ) എന്നിവരാണ് ദോഹയിലെത്തിയത്.
സമാധാനത്തിന് സ്പോർട്സ് എന്ന ലക്ഷ്യവുമായി ടെഗ്ല ലോറോപ്പിെൻറ നേതൃത്വത്തിൽ വർഷംതോറും പീസ് റേസും നടത്തുന്നുണ്ട്. ജന്മനാടായ കെനിയയിലെ മാപൻഗുരിയയിൽ 2003ലാണ് ഒാട്ടം തുടങ്ങിയത്. പിന്നീട് അന്താരാഷ്ട്രതലത്തിലേക്കും ഇത് വളർന്നു. മൊറോക്കൻ അത്ലറ്റ് നവാൽ മുതവക്കിൽ ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കാസാബ്ലാങ്കയിലും സമാനമായ ഒാട്ടം നടത്തിയിരുന്നു. അന്ന് ഉദ്ഘാടനത്തിനെത്തിയതും ടെഗ്ല ആയിരുന്നു. രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷെൻറ സാമൂഹിക ഉത്തരവാദിത്തപരിപാടിയുടെയും െഎക്യരാഷ്ട്രസഭയുടെ അഭയാർഥി സംഘടനയുടെയും പിന്തുണ ഫൗണ്ടേഷനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.