കോവിഡും ദ്രാവിഡും തമ്മിൽ ഒരു ബന്ധവുമില്ല. പേരിൽ അൽപം സാമ്യം ഉണ്ടെന്ന് മാത്രം. എന്നാൽ, കോവിഡിനെ അകറ്റാൻ ഇന് ത്യൻ ക്രിക്കറ്റിൻെറ വൻമതിൽ ആയിരുന്ന ദ്രാവിഡിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് പറയുകയാണ് ആക്ഷേപഹാസ്യ പോസ് റ്റുകളിലൂടെ ട്വിറ്ററിൽ ശ്രദ്ധേയനായ സാഗർ.
കോവിഡ് എന്ന മഹാമാരിക്കെതിരെ വൻമതിൽ തീർക്കാനുള്ള നിർദേശങ്ങൾ ദ ്രാവിഡിൻെറ ചിത്രങ്ങളിലൂടെ വിവരിക്കുന്ന സാഗറിൻെറ പോസ്റ്റ് വൈറലായിരിക്കുകയാണ്. sagarcasm എന്ന ട്വിറ്റർ അക്കൗണ് ടിലൂടെ സാഗർ അവതരിപ്പിച്ച ‘ദ്രാവിഡ് പോസ്റ്ററുകൾ’ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
< p>‘കൊറോണ വൈറസിനെ എങ്ങിനെ നേരിടാം: രാഹുൽ ദ്രാവിഡിൽ നിന്നുള്ള പാഠങ്ങൾ’ എന്ന തലക്കെട്ടിലൂടെയാണ് മുൻ ഇന്ത്യൻ നാ യകൻെറ ക്രിക്കറ്റ് ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ കോർത്തിണക്കി സാഗർ രംഗത്തെത്തിയിരിക്കുന്നത്.അപകടത്തെ ‘ലീവ് ചെയ്യാം’
കോവിഡ് പകരുന്നത് ഒഴിവാക്കാനുള്ള മികച്ച മാർഗം അകലം പാലിക്കുകയാണ് എന്നത് എല്ലാവർക്കും അറിയാം. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഇടപഴകുേമ്പാൾ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണമെന്ന് ലോകാരോ ഗ്യ സംഘടന നിർദേശിച്ചിട്ടുമുണ്ട്.
ഈ ആശയം പറയുന്നതിന് സാഗർ ഉപയോഗിച്ചിരിക്കുന്നത് രാഹുൽ ദ്രാവിഡ് സ്വതസ ിദ്ധ ശൈലയിൽ ഫ്രണ്ട് ഫൂട്ടിൽ മുന്നോട്ടാഞ്ഞ് അപകടകരമായ പന്ത് കളിക്കാതെ വീടുന്ന (ലീവ് ചെയ്യുന്ന) ചിത്രം ആണ്.
ശുദ്ധമായ കരങ്ങൾ എന്നും സുരക്ഷിതം
കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കുന്നതാണ് കോവിഡ് വ്യാപനം തടയാനുള്ള മറ്റൊരു പോംവഴി. ശുദ്ധവും സുരക്ഷിതവുമായ കരങ്ങൾ ഉണ്ടാവുകയെന്നത് പ്രധാനമാണെന്ന സന്ദേശം പകരാൻ സ്ലിപിൽ നിന്ന് ഡൈവ് ചെയ്ത് പന്ത് സുരക്ഷിതമായി കൈയിലൊതുക്കുന്ന ദ്രാവിഡിൻെറ ചിത്രമാണ് സാഗർ ഉപയോഗിച്ചിരിക്കുന്നത്.
ഈ കാലവും കടന്നുപോകും
പകർച്ചവ്യാധികൾ, പ്രളയങ്ങൾ, ഭൂകമ്പങ്ങൾ എന്നിവയെല്ലാം ധീരമായി നേരിട്ട നമ്മൾ ഈ ദുഷ്കര കാലവും കടന്നുപോകുമെന്ന് ഉറപ്പാണ്. ‘ദുഷ്കര കാലം നിലനിൽക്കില്ല, ദൃഢമനസ്സുള്ളവർ നിലനിൽക്കും’ എന്ന ആശയം പങ്കുവെക്കുന്നതിന് 2011 ആഗസ്റ്റിൽ ഇംഗ്ലണ്ടുമായി ഓവലിൽ നടന്ന ടെസ്റ്റിൽ ഓപണറായി ഇറങ്ങിയ ദ്രാവിഡ് അവസാനം വരെ പുറത്താകാതെ നിന്ന ഇന്നിങ്സ് ആണ് സാഗർ ഓർമിപ്പിക്കുന്നത്.
നാലാം ടെസ്റ്റിൽ ദ്രാവിഡ് പുറത്താകാതെ 146 റൺസാണ് നേടിയത്. സെവാഗ്, ലക്ഷ്മൺ, ടെണ്ടുൽക്കർ, റെയ്ന, ഇശാന്ത് ശർമ, ധോണി, അമിത് മിശ്ര, ഗൗതം ഗംഭീർ, ആർ.പി. സിങ്, ശ്രീശാന്ത് എന്നിവർക്കൊപ്പമുള്ള ദ്രാവിഡിൻെറ പാർട്ണർഷിപ്പ് ഗ്രാഫ് ആണ് സാഗർ ഉപയോഗിച്ചിരിക്കുന്നത്.
പരിഭ്രാന്തരാകേണ്ട, ക്ഷമയോടെ നേരിടാം
കോവിഡിനെ പേടിക്കുകയല്ല, ക്ഷമയോടെയും കരുതലോടെയും നേരിടുകയാണ് വേണ്ടതെന്ന് പറയാൻ സാഗർ ഉദാഹരണമാക്കിയിരിക്കുന്നത് 2001 മാർച്ചിൽ ആസ്ത്രേലിയക്കെതിരായി കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ടെസ്റ്റിൽ ഫോളോഓൺ ഭീഷണി ഒഴിവാക്കാൻ ദ്രാവിഡും വി.വി.എസ് ലക്ഷ്മണും നടത്തിയ ഐതിഹാസിക ചെറുത്തുനിൽപ്പ് ആണ്.
ടോസ് നേടി ബാറ്റിങ് എടുത്ത ആസ്ത്രേലിയ 445 എന്ന കൂറ്റൻ സ്കോർ ആണ് ഒന്നാം ഇന്നിങ്സിൽ നേടിയത്. ഇന്ത്യയുടെ ചെറുത്ത് നിൽപ് ഓസീസ് പേസർമാർ 171 റൺസിലൊതുക്കി. 274 റൺസ് പിന്നിലായി ഫോളോഓൺ വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലക്ഷ്മണിന് സ്ഥാനക്കയറ്റം നൽകി മൂന്നാമനായി ഇറക്കി. ദ്രാവിഡിനെ ആറാമനാക്കാനായിരുന്നു നായകൻ സൗരവ് ഗാംഗുലിയുടെ തീരുമാനം. മൂന്നാം നാൾ സ്റ്റെമ്പടുക്കുേമ്പാൾ നാല് വിക്കറ്റ് നഷ്ടത്തിൽ 254 ആയിരുന്നു ഇന്ത്യൻ സ്കോർ.
109 റൺസുമായി ലക്ഷ്മണും ഏഴ് റൺസുമായി ദ്രാവിഡും ക്രീസിൽ. 20 റൺസ് പിന്നിലായ ഇന്ത്യയെ പിറ്റേന്ന് ചുരുട്ടിക്കൂട്ടാമെന്ന ആസ്ത്രേലിയയുടെ വ്യാമോഹം പാഴാകുന്നതാണ് പിന്നീട് കണ്ടത്. അന്നെറിഞ്ഞ 90 ഓവറും പിടിച്ചുനിന്ന് ഇരുവരും നേടിയത് 335 റൺസാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും വലിയ വ്യക്തിഗത സ്കോർ നേടിയയാൾ എന്ന റെക്കോർഡ് സുനിൽ ഗവാസ്കറിൽ നിന്ന് ലക്ഷ്മണിലേക്ക് കൈമാറപ്പെട്ടത് അന്നാണ്. നാലാം നാൾ ആസ്ത്രേലിയയെ കടുത്ത സമ്മർദത്തിലാക്കി നാലിന് 589 എന്ന നിലക്കാണ് ഇന്ത്യൻ ബാറ്റിങ് അവസാനിച്ചത്.
പിറ്റേന്ന് സ്കോർ 281ൽ എത്തിനിൽക്കേ ലക്ഷ്മൺ കൂടാരം കയറി. 180ൽ ദ്രാവിഡ് റൺഔട്ട് ആയി ആതിഥേയർ ഡിക്ലയർ ചെയ്തപ്പോൾ ഏഴിന് 657 എന്നതായിരുന്നു ഇന്ത്യൻ സ്കോർ. ഹാട്രിക് മാജിക്ക് കാട്ടി ഹർഭജൻ സിങ് 73 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതോടെ 212 റൺസിന് ആസ്ത്രേലിയ മുട്ടുമടക്കി. 171 റൺസിന് ഇന്ത്യ വിജയവും സ്വന്തമാക്കി. ഈ ചരിത്ര ഇന്നിങ്സാണ് ‘പരിഭ്രാന്തി വേണ്ട. ക്ഷമയോടെ ഏത് മോശം അവസ്ഥയും മറികടക്കാനാകും’ എന്ന സന്ദേശവുമായി സാഗർ പങ്കുവെച്ചിരിക്കുന്നത്.
എവിടെ നിന്നും ജോലി ചെയ്യണം
കൊറോണ വ്യാപിച്ചതോടെ മിക്ക കമ്പനികളും ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. ‘ആവശ്യം വന്നാൽ ഏത് സ്ഥലത്തുനിന്നും ജോലി ചെയ്യാൻ തയാറായിരിക്കണം’ എന്ന ആശയവുമായി സാഗർ ഉപയോഗിച്ചിരിക്കുന്നത് അനിവാര്യ ഘട്ടങ്ങളിൽ വിക്കറ്റ് കീപ്പറുടെ ജോലിയും നിർവഹിച്ചിരുന്ന ദ്രാവിഡ് സ്റ്റംപിനുപിന്നിൽ ഗ്ലൗസണിഞ്ഞു നിൽക്കുന്ന ചിത്രമാണ്.
വ്യക്തിയല്ല പ്രധാനം
കൊറോണയെ എതിരിടുേമ്പാൾ വ്യക്തിക്കല്ല സമൂഹത്തിനാണ് പ്രാധാന്യം നൽകേണ്ടത്. ഇത് വ്യക്തമാക്കാൻ താൽകാലിക നായകനായിരിക്കേ ദ്രാവിഡ് നടത്തിയ അപ്രതീക്ഷിത ഡിക്ലറേഷൻ തീരുമാനമാണ് സാഗർ ഉദാഹരണമാക്കിയത്.
2004 മാർച്ചിൽ മുൾത്താൻ സ്റ്റേഡിയത്തിൽ പാകിസ്താനെതിരായ ടെസ്റ്റിൽ സചിൻ ടെണ്ടുൽക്കർ 194ൽ എത്തി നിൽക്കുേമ്പാൾ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള സിഗ്നൽ നൽകിയത് ഏവരെയും അമ്പരിപ്പിച്ചിരുന്നു. ദ്രാവിഡിന് ഏറെ വിമർശനം നേടിക്കൊടുത്ത തീരുമാനമായിരുന്നു അത്.
‘അനുയോജ്യമായ സമയം ആണെന്ന് തോന്നിയാലുടൻ നിങ്ങളുടെ ടീമംഗത്തെ തിരികെ വിളിക്കണം. അവരുടെ സ്വകാര്യ നേട്ടങ്ങളെ കുറിച്ചുള്ള ആശങ്ക അതിന് തടസ്സമാക്കേണ്ടതില്ല’ എന്നാണ് ഈ സംഭവത്തിൻെറ ചിത്രം പങ്കുവെച്ച് സാഗർ വിശദീകരിക്കുന്നത്.
രോഗമല്ല, അറിവ് പകരുക
കൊറോണക്കെതിരായ ചെറുത്തുനിൽപിന് നമുക്ക് അറിയാവുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകണമെന്ന് പറയാനും സാഗർ കൂട്ടുപിടിച്ചിരിക്കുന്നത് ദ്രാവിഡിനെയാണ്. വിരമിച്ച ശേഷം പരിശീലക വേഷമണിഞ്ഞ ദ്രാവിഡിൻെറ നേതൃത്വത്തിൽ ഇന്ത്യൻ അണ്ടർ-19 ടീം നിർണായക നേട്ടങ്ങൾ കൈവരിച്ചിരുന്നു.
2016ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീം റണ്ണർ അപ്പ് ആയിരുന്നു. 2018ൽ ലോകകപ്പ് നേടുകയും ചെയ്തു. ‘ഒരു കാര്യത്തിൽ നിങ്ങൾ അഗ്രഗണ്യനായാൽ മറ്റുള്ളവരെ പഠിപ്പിക്കാൻ തയാറാകണം’ എന്ന തലക്കെട്ടോടെ അണ്ടർ 19 ലോകകപ്പുമായി നായകൻ പൃഥ്വി ഷായും ദ്രാവിഡും നിൽക്കുന്ന ചിത്രമാണ് സാഗർ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.