കോഴിക്കോട്: പ്രതിഭയുടെ കരസ്പർശംകൊണ്ട് ഇന്ത്യൻ വോളിബാളിന് അഭിമാനമുഹൂർത്തം സമ്മാനിച്ച പരിശീലകനായിരുന്നു അന്തരിച്ച അച്യുതക്കുറുപ്പ്. കളിയിലും പരിശീലനത്തിലും കാർക്കശ്യവും കളത്തിനു പുറത്ത് സ്നേഹത്തിെൻറ സ്മാഷുമുതിർത്ത പരിശീലകനായിരുന്നു അദ്ദേഹം. കോച്ചെന്നനിലയിൽ ഇന്ത്യയുെട സ്വപ്നസംഘമായ പുരുഷ ടീമിനെ 1986 സോൾ ഏഷ്യൻ ഗെയിംസിൽ വെങ്കലനേട്ടത്തിലേക്കുയർത്തിയത് വടകര ഒാർക്കാേട്ടരിക്കടുത്ത് വെള്ളിക്കുളങ്ങര തെക്കേ അമിഞ്ഞിയിൽ അച്യുതക്കുറുപ്പെന്ന അതികായനായിരുന്നു. പിന്നീട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുെട നേട്ടം വട്ടപ്പൂജ്യമാണ്.
1989ല്‍ ജപ്പാനില്‍ നടന്ന ഇൻറര്‍നാഷനല്‍ ഫ്രൻഡ്ഷിപ് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ വെള്ളി നേടിയത് അച്യുതക്കുറുപ്പിെൻറ ശിക്ഷണത്തിലായിരുന്നു. എന്നിട്ടും മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് അച്യുതക്കുറുപ്പിനെ നിർദേശിക്കാൻ വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യയിലെ (വി.എഫ്.െഎ) മേലാളന്മാർ തയാറായിരുന്നില്ല. 1982ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിത വോളിബാള്‍ ടീമിെൻറ പരിശീലകസ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 87, 89 വര്‍ഷങ്ങളിലെ സാഫ് ഗെയിംസില്‍ പുരുഷ ടീമിനും തന്ത്രങ്ങേളാതി. 90 ബെയ്ജിങ് ഗെയിംസിനായി ടീമിനെ ഒരുക്കിയിരുന്നെങ്കിലും ഫെഡറേഷൻ ടീമിനെ അയച്ചില്ല.
1986ലെ സോൾ ഏഷ്യൻ ഗെയിംസ് ടീമായിരുന്നു അച്യുതക്കുറുപ്പിന് ഏറെ ഇഷ്ടം. മലയാളിയായ സിറിൽ സി. വെള്ളൂർ നയിച്ച ടീമിൽ ജിമ്മി ജോർജ്, ഉദയകുമാർ, ജി.ഇ. ശ്രീധർ, അബ്ദുൽ ബാസിത്, പി.വി. രമണ, മെഹർ സിങ്, സന്ദീപ് ശർമ, കരിമുല്ല തുടങ്ങിയവരായിരുന്നു കുറുപ്പ് സാറിെൻറ ശിഷ്യർ. വ്യക്തിപരമായ കാര്യങ്ങളിലടക്കം ശ്രദ്ധിച്ചിരുന്നതായി സിറിൽ സി. വെള്ളൂർ ‘മാധ്യമ’ത്തോട് പറഞ്ഞു. മരണം വരെ അടുപ്പം തുടർന്നിരുന്നു. ബംഗളൂരുവിലുള്ള അച്യുതക്കുറുപ്പിനെ തിങ്കളാഴ്ച ഫോണിൽ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. എന്നാൽ, പിന്നീട് കേൾക്കുന്നത് മരണവാർത്തയാണ്. നാട്ടുകാരനെന്ന നിലയിലും 86ലെ ഇന്ത്യൻ ടീമിലെ സഹപരിശീലകനെന്ന നിലയിലും ഒരുമിച്ച് പ്രവർത്തിച്ചതിെൻറ ഒാർമയാണ് പ്രശസ്ത പരിശീലകനായ വി. സേതുമാധവനുള്ളത്. ഏഷ്യൻ ഗെയിംസിനായി രണ്ടു വർഷത്തോളം നീണ്ട ക്യാമ്പ് നടത്തിയപ്പോൾ സന്തതസഹചാരിയായി സേതുമാധവനുമുണ്ടായിരുന്നു. സിറിലും ശ്രീധറുമടക്കം പ്രമുഖർ മരണവാർത്തയറിഞ്ഞ് വടകരയിൽ എത്തിയിരുന്നു.
വടകര മടപ്പള്ളി ഹൈസ്കൂളിൽ കുഞ്ഞപ്പ മാഷിൽനിന്ന് കളി പഠിച്ച അച്യുതക്കുറുപ്പ് പത്താം ക്ലാസിനുശേഷം 10 വർഷത്തോളം നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പോർട്സിലും സായിയിലും പ്രവർത്തിച്ചത്. ഡൽഹി സംസ്ഥാന ടീമിലുണ്ടായിരുന്ന പഞ്ചാബുകാരി കുസുമിനെ മിന്നുകെട്ടിയത് വോളി കോർട്ടിൽ കണ്ട് ഇഷ്ടെപ്പട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.