മോസ്കോ: കാൽപന്തുകളിയിലെ വിശ്വമേളയായ ലോകകപ്പിന് 32 രാജ്യങ്ങളിലൊരാളാവാൻ ആറു വൻകരയിൽ നിന്നായി ഇതുവരെ െപാരുതിയത് 209 രാജ്യങ്ങൾ. മൂന്ന് വർഷം നീണ്ട ലോകകപ്പ് പോരാട്ടങ്ങൾ ക്ലൈമാക്സിലേക്ക് നീങ്ങുേമ്പാൾ ഇതുവരെ ടിക്കറ്റുറപ്പിച്ചത് 23 രാജ്യങ്ങൾ. യൂറോപ്പിൽനിന്നും നാലു രാജ്യങ്ങൾക്കും ഇൻറർ കോൺഫെഡറേഷൻസ് മത്സരത്തിൽ നിന്ന് രണ്ടു ടീമുകൾക്കും പ്ലേ ഒാഫ് വഴി റഷ്യയിലെത്താം. ആഫ്രിക്കയിൽ യോഗ്യത മത്സരങ്ങൾ അവസാനിച്ചിട്ടില്ല. നെതർലൻഡ്സ്, ചിലി, അമേരിക്ക, ഘാന, വെയിൽസ് തുടങ്ങിയ വമ്പന്മാർ ലോകകപ്പിനില്ലെന്ന് ഉറപ്പിച്ചതോടെ, പ്ലേ ഒാഫ് പിടിവള്ളിയിൽ റഷ്യപിടിക്കാൻ കടുത്തപോരാട്ടം കാണേണ്ടിവരുമെന്നുറപ്പ്.
യുവേഫ
സിറ്റ്സർലൻഡ്, ഇറ്റലി, ഡെൻമാർക്ക്, ക്രൊയേഷ്യ, സ്വീഡൻ, വടക്കൻ അയർലൻഡ്, ഗ്രീസ്, റിപ്പബ്ലിക് അയർലൻഡ് എന്നീ എട്ടു രാജ്യങ്ങളാണ് യൂറോപ്പിൽ നിന്ന് പ്ലേ ഒാഫിനെത്തിയത്. ഇൗ മാസം 17ന് ഫിഫയുടെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ആരൊക്കെയാണ് മുഖാമുഖമെത്തുന്നത് എന്ന കാര്യം നറുക്കെടുപ്പിലൂടെ തീർപ്പാക്കും. ഗ്രൂപ് ഘട്ടത്തിലെ പോയൻറ്, ഗോൾ വ്യതാസം, നേടിയഗോൾ, ഫെയർ പ്ലേ എന്നിവയുടെ അടിസ്ഥാനത്തിൽ സീഡായി തരം തിരിച്ചായിരിക്കും നറുക്കെടുപ്പ്. നിലവിൽ 21 പോയൻറുള്ള സ്വിറ്റ്സർലൻഡും 17 പോയൻറുള്ള ഇറ്റലിയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഹോം, എവേ അടിസ്ഥാനത്തിലാണ് മത്സരം.
തെക്കേ അമേരിക്ക x ഒാഷ്യാനിയ
ലാറ്റിനമേരിക്കയിൽ നിന്ന് ബ്രസീൽ, ഉറുഗ്വായ്, അർജൻറീന, കൊളംബിയ ടീമുകൾ യോഗ്യത നേടിയേതാടെ പ്ലേ ഒാഫിന് അവസരം ലഭിച്ചത് പെറുവിന്. ഒാഷ്യാനയിൽനിന്ന് ചാമ്പ്യന്മാരായെത്തിയ ന്യൂസിലൻഡിനെതിരെയാണ് െപറുവിന് പ്ലേ ഒാഫ് കളിക്കേണ്ടത്. ലാറ്റിനമേരിക്കയിലെ കൊലകൊമ്പന്മാരോട് എതിരിെട്ടത്തിയ പെറുവിന് ന്യൂസിലൻഡിനെ എളുപ്പത്തിൽ മറിച്ചിടാനാവുമെന്നതിൽ സംശയമില്ല. വൻ അദ്ഭുതം സംഭവിച്ചാൽ മാത്രമെ മറ്റൊരു ഫലം പ്രതീക്ഷിക്കേണ്ടതുള്ളൂ. കന്നി ലോകകപ്പ് പ്രവേശനം ലഭിക്കാൻ ആ അദ്ഭുതത്തിനായി കാത്തിരിക്കുകയാണ് ന്യൂസിലൻഡ് ആരാധകർ.
കോൺകകാഫ് x ആസ്ട്രേലിയ
മെക്സികോ, േകാസ്റ്ററീക, പാനമ ടീമുകൾ കോൺകകാഫിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയപ്പോൾ, പ്ലേ ഒാഫിന് അവസരം ലഭിച്ചത് ഹോണ്ടുറസിന്. മുമ്പ് മൂന്ന് തവണ ലോകകപ്പ് കളിച്ചിട്ടുള്ള ഹോണ്ടുറസ് ഇത്തവണ മികച്ച കളിക്കാരുമായാണ് രംഗത്തെത്തുന്നത്. എന്നാൽ, പ്ലേ ഒാഫിന് എതിരാളികളായെത്തുന്നത് ആസ്ട്രേലിയയാണ്. രണ്ടു വൻകരയിലെ ശക്തർ തമ്മിലുള്ള പോരിലെ വിജയികൾക്ക് റഷ്യയിലേക്ക് പറക്കാം.
ആഫ്രിക്കയിൽ മത്സരങ്ങൾ അവസാനിച്ചിട്ടില്ല. നിലവിൽ നൈജീരിയയും ഇൗജിപ്തുമാണ് യോഗ്യത നേടിയവർ. ചില ഗ്രൂപ്പുകളിൽ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്. ഗ്രൂപ് ചാമ്പ്യന്മാരാവുന്നവർ യോഗ്യതനേടും. ഇവിടെ നിന്നുള്ളവർക്ക് പ്ലേ ഒാഫ് മത്സരങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.